ജല്‍സയുടെ യഥാർഥ ഉദ്ദേശ്യം പൂർത്തിയാക്കുക

ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.

ജംഇയ്യത്ത് ഉലമായെ ഹിന്ദിന്‍റെ പ്രസ്താവന ഭിന്നിപ്പുളവാക്കുന്നതും മതസൗഹാര്‍ദത്തിന്‍റെ തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്

ജൂലൈ 29, 2023 ജംഇയ്യത്ത് ഉലമായെ ഹിന്ദ്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെക്കുറിച്ചും അതിന്‍റെ ഇന്ത്യയില്‍ ഉള്ള നിയമസാധുതയെ കുറിച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജംഇയ്യത്ത് ഉലമായെ ഹിന്ദ് (ഇന്ത്യൻ മുസ്‌ലിം പണ്ഡിതന്മാരുടെ ഒരു സംഘടന) അടുത്തിടെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ആന്ധ്രാപ്രദേശ് വഖഫ് ബോർഡിന്‍റെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്. മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത് കൊണ്ടും മതസൗഹാര്‍ദത്തിന്‍റെ തത്ത്വങ്ങൾക്ക് എതിരായത് കൊണ്ടും അഹ്‌മദിയ്യാ Read more…

മതസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്

ജൂലൈ 27, 2023 മതസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ഒരു സംഘടനക്കും സ്ഥാപനത്തിനും ഈ അവകാശം ഇല്ലാതാക്കാൻ സാധിക്കില്ല. അഹ്‌മദി  മുസ്‌ലിങ്ങളെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ച പ്രമേയത്തെ അപലപിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ അഭ്യർത്ഥനയോട് കേന്ദ്രമന്ത്രാലയം ഉടൻ പ്രതികരിക്കുകയും പ്രസ്തുത പ്രമേയം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഒരു മുസ്‌ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയുടെ (മതവിധി) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഒരു Read more…

പാപവും മാനസാന്തരവും: ഭാഗം 1

ജൂലൈ 26, 2023 പാപത്തിന്‍റെ പൊരുള്‍ എന്നത് ദൈവം അതിനെ സൃഷ്ടിച്ച് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം പാപം പൊറുത്തു കൊടുക്കണമെന്ന ആശയം ഉദിക്കുക എന്നതല്ല. ഉദാഹരണമായി, ഈച്ചയുടെ രണ്ടു ചിറകുകളില്‍ ഒന്നില്‍ വിഷസംഹാരിയും മറ്റേതില്‍ വിഷവും അടങ്ങിയിരിക്കുന്നതുപോലെ, മനുഷ്യനും രണ്ടു ചിറകുകളുണ്ട്. ഒന്ന്, പാപത്തിന്‍റെതാണെങ്കില്‍, മറ്റേത് ലജ്ജയുടെയും തൗബ അഥവാ മാനസാന്തരത്തിന്‍റെയും ഖേദത്തിന്‍റെയുമാണ്. ഇതൊരു പൊതുതത്ത്വമത്രേ. ഒരടിമയെ കഠിനമായി മര്‍ദിക്കുന്ന വ്യക്തി അതിനുശേഷം ഖേദിക്കുന്നു; ഇവിടെ രണ്ടു ചിറകുകളും ഒരുമിച്ചു Read more…

മാസാന്തര സൃഷ്ടിസേവന യജ്ഞം: ലജ്നാ ഇമായില്ലാഹ് പാലക്കാട്-തൃശൂര്‍ വിഭാഗം കരുതല്‍ സംഘടനയിലേക്ക് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു

ജൂലൈ 24, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടനയായ ലജ്നാ ഈമാഇല്ലായുടെ പാലക്കാട്-തൃശൂര്‍ വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന കരുതല്‍ എന്ന ജീവകാരുണ്യ സംഘടനയിലേക്ക് മുന്നൂറ് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു. ലജ്നാ ഇമായില്ലായുടെ പ്രധാന പദ്ധതിയായ ഖിദ്മത്തെ ഖല്‍ക്ക് (സൃഷ്ടിസേവനം) എന്നതിന്‍റെ ഭാഗമായി മെയ്‌ 25, 2023ന് പാലക്കാട് അഹ്‌മദിയ്യാ മുസ്‌ലിം മസ്ജിദില്‍ വച്ചായിരുന്നു പരിപാടി. ലജ്നാ ഇമായില്ലാഹ് പാലക്കാട്‌-തൃശൂർ പ്രസിഡൻറ് രഹ്‌നാ കമാൽ സാഹിബയുടെ നേതൃത്വത്തിലായിരുന്നു പരിപാടി Read more…

നബി തിരുമേനി(സ)യുടെ ജീവിതവും ജല്‍സ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശവും; “സദാ പുഞ്ചിരി തൂകുക”

മുസ്‌ലിങ്ങള്‍ തടവുകാരോട് അത്യധികം കാരുണ്യത്തോടെ പെരുമാറി. അവര്‍ സ്വയം കാല്‍നടയായി സഞ്ചരിക്കുകയും തടവുകാര്‍ക്ക് സവാരിമൃഗം നല്കുകയും, സ്വയം ഭക്ഷിക്കാതെ തടവുകാര്‍ക്ക് ഭക്ഷണം നല്കുകയും ചെയ്തു.

ലജ്നാ ഇമായില്ലാഹ് കോഴിക്കോടിന്‍റെ ആഭിമുഖ്യത്തില്‍ മൈത്രിസംഗമം

ജൂലൈ 20, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടനയായ ലജ്‌നാ ഇമാഇല്ലായുടെ കോഴിക്കോട് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂൺ 10 2023ന് കോഴിക്കോട് അഹ്‌മദിയ്യാ മുസ്‌ലിം പള്ളിയായ മസ്ജിദ് ബൈത്തുൽ ഖുദ്ദൂസിൽ വച്ച്  മതമൈത്രി സംഗമം നടക്കുകയുണ്ടായി. അത്തിയത്തുൽ കരീമിന്റെ വിശുദ്ധ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. ആമുഖ പ്രഭാഷണത്തിൽ സുനൈന റോഷൻ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ പരിചയപ്പെടുത്തിക്കൊണ്ട്, ഒരു ആത്മീയ നേത്യത്വത്തിന്‍റെ കീഴില്‍ ജമാഅത്ത് നടത്തി വരുന്ന പ്രവർത്തനങ്ങള്‍ Read more…

അനുസരണ പ്രതിജ്ഞയും മാനസാന്തരവും

ജൂലൈ 19, 2023 ഓരോ വസ്തുവും അതിന്‍റെ മൂല്യം അനുസരിച്ചാണ് സംരക്ഷിക്കപ്പെടുന്നത്. പണവും പൈസയും സൂക്ഷിക്കുന്നതിനു വേണ്ട ഏര്‍പ്പാടുകളല്ല കവടിയുടെ തോടു സൂക്ഷിക്കാന്‍ ഒരാള്‍ ചെയ്യുക. മരക്കഷണങ്ങളും മറ്റുമാണെങ്കില്‍ വീടിന്‍റെ വല്ല മൂലയിലും കൊണ്ടിടുന്നു. ഇതുപോലെ, ഒരു സംഗതി നഷ്ടപ്പെടുന്നതു തനിക്ക് ദോഷമാണെന്ന് ഒരാള്‍ കാണുമ്പോള്‍ അതിനെ അധികമായി അയാള്‍ സൂക്ഷിച്ചു വയ്ക്കുന്നു. ഇതേപോലെ, ബൈഅത്ത് അഥവാ അനുസരണ പ്രതിജ്ഞയിലെ ഉത്കൃഷ്ടമായ സംഗതി തൗബ അഥവാ മാനസാന്തരമാണ്. (പശ്ചാത്തപിച്ചു) മടങ്ങുക Read more…

മുസ്‌ലിങ്ങളുടെ ഐക്യമില്ലായ്മയാണ് മുസ്‌ലിങ്ങളെ അടിച്ചമര്‍ത്താനും ഇസ്‌ലാമിനെ കുറിമാനമാക്കാനും ശത്രുക്കളെ അനുവദിക്കുന്നതെന്ന് ആഗോള മുസ്‌ലിം നേതാവ്

ജൂലൈ 17, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ് ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്, ഫലസ്തീനുകാര്‍ക്കെതിരെ നടമാടുന്ന ക്രൂരതകളെയും, സ്വീഡനില്‍ ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയ നീചപ്രവൃത്തിയെയും അപലപിക്കുകയും, ഫ്രാന്‍സിലെ കലാപങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്), മുസ്‌ലിം രാഷ്ട്രങ്ങള്‍ തമ്മിലുള്ള അനൈക്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും മുസ്‌ലിങ്ങളെ ടാര്‍ഗറ്റ് ചെയ്യാന്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളെ പ്രാപ്തരാക്കുന്നത് മുസ്‌ലിം സമുദായത്തിന്‍റെ Read more…

നബി തിരുമേനി(സ)യുടെ ജീവിതം: ഖുറൈശി നേതാക്കളുടെ ദാരുണാന്ത്യവും യുദ്ധത്തടവുകാരോടുള്ള സമീപനവും

യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കണമെന്നും, മോചനദ്രവ്യം നല്കാന്‍ പറ്റാത്തവര്‍ക്ക് മദീനയിലെ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചാല്‍ മോചിതരാകാം എന്നും തിരുദൂതര്‍(സ) ഉത്തരവിട്ടു.