





ഒരു ദൈവനിയോഗിതന്‍റെ നിശ്ചയദാർഢ്യത്തോടെ ഹദ്റത്ത് അഹ്‍മദ്(അ) ഓരോ തവണ മുബാഹലയ്ക്കുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോഴും, ഒരു സത്യനിഷേധിയുടെ പരിഭ്രാന്തിയോടെ മൗലവി സനാഉല്ലാഹ് ഭയന്നോടുകയാണുണ്ടായതെന്നതിന് ചരിത്രം സാക്ഷിയാണ്.

കേവലം നാമമാത്രമായ സ്വാതന്ത്ര്യം കൊണ്ടുവന്നു എന്നതിലുപരിയായി, മോചിതരായ അടിമകളുടെ എല്ലാ അവകാശങ്ങളും സ്ഥാപിക്കാനുള്ള സമഗ്രമായ നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചത്.

നബി തിരുമേനി(സ) ഹദ്റത്ത് ആയിശ(റ)യെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് മനസ്സിലാക്കാം.

ഒരു യുദ്ധാവസ്ഥയില്‍, ഒരു രാഷ്ട്രം ജീവിതത്തിന്റെയും മരണത്തിന്റെയും വക്കിലൂടെ കടന്നുപോകുമ്പോള്‍, ചില യുദ്ധതന്ത്രങ്ങള്‍ അനുവദനീയമാണ്.