
ഒരു ജൂതൻ തൗറാത്ത് കൊണ്ട് സത്യം ചെയ്ത് പറഞ്ഞു, പ്രവാചകൻ(സ)ക്ക് നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച് തീര്‍ച്ചയായും അറിവ് ലഭിച്ചിട്ടുണ്ടാകും. തീര്‍ച്ചയായും മുഹമ്മദ്(സ) ദൈവത്തിന്റെ പ്രവാചകനാണെന്നും പ്രവാചകകുല ശ്രേഷ്ഠനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു
തങ്ങളുടെ രഹസ്യം പുറത്തായിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബനൂ ഖുറൈസ ഭയപ്പെടുകയും മാപ്പപേക്ഷിച്ചുകൊണ്ട് നബിതിരുമേനി(സ)യുമായി ഒരു പുതിയ ഉടമ്പടിക്കും പരസ്പര ധാരണക്കും തയ്യാറായി.