ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളും ഹംറാഉൽ അസദ് യുദ്ധവും

ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് ശ്രേഷ്ഠരായ സംരക്ഷകരെ പ്രദാനം ചെയ്യേണമേ എന്ന് നബി തിരുമേനി(സ) പ്രാർഥിക്കുകയുണ്ടായി.

തിരുനബി ചരിത്രം : ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളെ കുറിച്ചുള്ള സ്മരണകൾ

അല്ലാഹുവിന്‍റെ മാർഗത്തിൽ വധിക്കപ്പെട്ടവര്‍ മരിച്ചവരാണെന്ന് നീ ഒരിക്കലും ധരിക്കരുത്. അല്ല, അവർ തങ്ങളുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിപ്പുള്ളവരാണ്. അവർക്ക് ആത്മീയ ആഹാരം നൽകപ്പെടുകയും ചെയ്യുന്നു.

പ്രാർത്ഥനകളുടെ യാഥാർഥ്യവും ദൈവരക്ഷക്കായുള്ള പ്രാർത്ഥനകളും

ദൈവസ്മരണയിൽ മുഴുകിയിരിക്കുന്നവനും അല്ലാത്തവനും ജീവിച്ചിരിക്കുന്നവനെയും മരിച്ചവനെയും പോലെയാണ്. ദുആ ഒരു വ്യക്തിക്ക് സംഭവിച്ചുപോയ ദുരന്തങ്ങളിൽ നിന്ന് മാത്രമല്ല, സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളിൽ നിന്നും സംരക്ഷണം നല്കുന്നു.

റമദാന്‍ : പ്രാര്‍ത്ഥനാ സ്വീകാര്യതയുടെ വസന്ത കാലം

ഒരു വ്യക്തിയും അല്ലാഹുവും തമ്മിലുള്ള ബന്ധം രണ്ട് യഥാർത്ഥ സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധം പോലെയായിരിക്കണം എന്നതാണ് ദുആ സ്വീകാര്യതക്കുള്ള മൗലികവും അടിസ്ഥാനപരവുമായ വ്യവസ്ഥ.

റമദാനും വിശുദ്ധ ഖുർആനും: വാഗ്‌ദത്ത മസീഹ്(അ)ൻ്റെ അധ്യാപനങ്ങൾ

വിശുദ്ധ ഖുർആൻ്റെ
നിലവാരത്തിൽ മറ്റേതൊരു ഗ്രന്ഥവും എത്തുകയില്ല. വിശുദ്ധ ഖുർആൻ്റെ
കയ്യിൽ വിജയം സുനിശ്ചിതമാണ്. ഒരു തിന്മക്കും ഇരുട്ടിനും അതിനെ മറികടക്കാൻ സാധിക്കുകയില്ല.

തിരുനബി(സ)യുടെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ: ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികൾ

ഉഹുദ് യുദ്ധ വേളയിൽ രക്തസാക്ഷികള്‍ക്ക് വേണ്ടി ജനാസ നമസ്‌കാരം നിര്‍വഹിച്ചില്ലെങ്കിലും, പിന്നീട് നബിയുടെ വിയോഗത്തിന്‍റെ കാലഘട്ടത്തോട് അടുത്ത്, പ്രത്യേകമായി ഉഹുദിലെ രക്തസാക്ഷികള്‍ക്കായി ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും വളരെ വേദനയോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തിരുനബിചരിത്രം: ഉഹുദ് യുദ്ധത്തിലെ സംഭവങ്ങൾ

ദൈവത്തിന്റെ( മഹത്വം ചോദ്യം ചെയ്യപ്പെട്ടപ്പോൾ നബിതിരുമേനി(സ)ക്ക് നിശ്ശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. യഥാർഥ മഹത്ത്വം ദൈവത്തിന് മാത്രമാണെന്ന് പ്രഖ്യാപിക്കാൻ നബിതിരുമേനി(സ) അനുചരന്മാരോട് നിര്ദേ ശിച്ചു.

തിരുനബി ചരിത്രം: ഉഹുദ് യുദ്ധത്തിൽ സഹാബാക്കളുടെ ധീരമായ പോരാട്ടങ്ങൾ; ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനക്കുള്ള ആഹ്വാനം

നബിതിരുമേനി(സ) പറഞ്ഞു; ‘മഹത്ത്വവും ഗാംഭീര്യവും അല്ലാഹുവിനാകുന്നു എന്ന് പ്രഖ്യാപിക്കുക’. ഇത് കേട്ട അബൂസുഫിയാൻ മറുപടി പറഞ്ഞു; ‘ഞങ്ങള്‍ക്ക് ഉസ്സയുണ്ട്, നിങ്ങള്‍ക്ക് ഉസ്സയില്ല.’ നബിതിരുമേനി(സ) തന്‍റെ അനുചരരോട് ഇപ്രകാരം മറുപടി പറയാൻ നിര്‍ദേശിച്ചു; ഞങ്ങള്‍ക്ക് അല്ലാഹു സംരക്ഷകനായുണ്ട്. നിങ്ങള്‍ക്ക് സംരക്ഷകനായി ആരും തന്നെയില്ല

തിരുനബി ചരിത്രം-ഉഹുദ് യുദ്ധാവസരത്തിലെ സംഭവങ്ങൾ

മറ്റൊരു അനുചരന്‍ പറഞ്ഞു: മലക്കുകള്‍ ഇറങ്ങിവന്ന് യുദ്ധത്തില്‍ അവരെ സഹായിക്കുമെന്ന അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും പ്രസ്താവന സത്യമായിരുന്നു.

തിരുനബി(സ) ചരിത്രം: ഉഹുദ് യുദ്ധാവസരത്തിലെ സംഭവങ്ങള്‍

യുദ്ധക്കളത്തില്‍ എല്ലാ ദിക്കുകളില്‍ നിന്നും അമ്പുകളും കല്ലുകളും മഴ വര്‍ഷിക്കുന്നത് പോലെ മുസ്ലിങ്ങളുടെ മേല്‍ പതിച്ചുകൊണ്ടിരുന്നു. ഈ അപകടാവസ്ഥ കണ്ടപ്പോള്‍, പ്രസ്തുത അനുയായികള്‍ നബിതിരുമേനി(സ)യുടെ ചുറ്റും നിന്നുകൊണ്ട് നബിയെ സംരക്ഷിക്കുകയുണ്ടായി.

തിരുനബിചരിത്രം: മക്കാ വിജയം

ഇത് കാരുണ്യത്തിന്‍റെ ദിവസമാണ്. ഇന്നെ ദിവസം അല്ലാഹു കഅബയെ ആദരിക്കുകയും ഖുറൈശികളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ്.

തിരുനബിചരിത്രം: മക്കയിലേക്കുള്ള ജൈത്രയാത്ര

മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബി(സയുടെ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു.

തിരുനബിചരിത്രം: മക്കാ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ; ഇസ്‌റായേൽ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പ്രാർത്ഥനകൾക്കുള്ള ആഹ്വാനം

അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് – മറ്റ് മാർഗമേതുമില്ല.

സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളോട് പ്രതികരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍

തെറ്റായ രീതിയിൽ പ്രതികരിച്ച് കൊണ്ട് ജമാഅത്തിനെ സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ നാം കാരണക്കാരാകരുത്.

ഖിലാഫത്ത്: ലോകരക്ഷക്കുള്ള ഏക മാര്‍ഗ്ഗം

എന്തുതന്നെ എതിർപ്പുകൾ ഉണ്ടായിട്ടും അഹ്‌മദിയ്യത്തിന്‍റെ പുരോഗതി ഒരിക്കലും നിലച്ചിട്ടില്ല എന്ന് മാത്രമല്ല ഖിലാഫത്തിന് അസാധാരണമായ തിളക്കം കരസ്ഥമായി.

മക്കാ വിജയത്തിന്‍റെ പശ്ചാത്തലവും ഒരു രക്തസാക്ഷിയെ കുറിച്ചുള്ള അനുസ്മരണവും

‘ഖുർആൻ നിനക്ക് നിയമമാക്കി കൽപ്പിച്ചവൻ തീർച്ചയായും നിന്നെ പ്രത്യാഗമന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നവനാണ്’ (വിശുദ്ധ ഖുർആൻ, 28:86)

നബിതിരുമേനി[സ]യുടെ ജീവിത കാലത്തെ രണ്ട് സൈനീക ദൗത്യങ്ങളും രണ്ട് പുണ്യാത്മാക്കളെ കുറിച്ചുള്ള അനുസ്മരണവും

അദ്ദേഹം അറിവിന്‍റെ ഒരു സമുദ്രമായിരുന്നു . അദ്ദേഹത്തിന്‍റെ ജീവിതം നിർവചിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങളിലൂടെയാണ്. വിശ്രമം എന്ന വാക്ക് അദ്ദേഹത്തിന്‍റെ നിഘണ്ടുവിൽ ഇല്ലായിരുന്നു.

തിരുനബിചരിത്രം: വിവിധ സൈനിക നീക്കങ്ങള്‍

മുഅ്ത്ത യുദ്ധത്തില്‍ 3000 മുസ്‌ലീങ്ങളും 2 ലക്ഷം റോമാക്കാരും തമ്മില്‍ ഏറ്റുമുട്ടി. മുസ്‌ലീങ്ങള്‍ക്ക് യുദ്ധമുതലുകള്‍ ലഭിച്ചിരുന്നു എന്നത് അവരുടെ വിജയത്തിന്‍റെ വ്യക്തമായ തെളിവാണ്.

തിരുനബി ചരിത്രം: മുഅ്ത്ത യുദ്ധം

ശത്രുക്കൾ പൂർണ്ണമായ രീതിയിൽ മുസ്‌ലിങ്ങളെ വളഞ്ഞിരുന്നു, ഇത്തരം സാഹചര്യത്തിൽ മുസ്‌ലീങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നത് തന്നെ ഒരു വിജയമായിരുന്നു.

തിരുനബി ചരിത്രം: ഖൈബർ യുദ്ധത്തിന് ശേഷമുള്ള വിവിധ യുദ്ധനീക്കങ്ങൾ

ബനൂ ഹവാസിൻ വിഭാഗക്കാർ ഇസ്‌ലാമിന്‍റെ ശത്രുക്കൾക്ക് സഹായം നൽകുന്നുണ്ടെന്നും അവർ ഇസ്‌ലാമിന്‍റെ സഖ്യകക്ഷികളെ കൊള്ളയടിച്ച് ഒളിച്ചിരിക്കുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രവാചകന്‍(സ) അവര്‍ക്കെതിരെ ശുജാഅ്‌(റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയക്കുകയുണ്ടായി.