ജുമുഅ ഖുത്ബ
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: ഹുനൈന്‍ യുദ്ധനീക്കം
മുസ്ലീം സൈന്യം ചിതറിയപ്പോള്‍ നബി തിരുമേനി ﷺ യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു എന്നും ഒരു ഘട്ടത്തില്‍ ശത്രുസൈന്യത്തിന് നേരെ മുന്നോട്ട് പോയി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലം
ഹവാസിൻകാരെപ്പോലെ ഒരു ജനതയുമായി ഇതിനുമുമ്പ് നബിതിരുമേനി(സ) യുദ്ധം ചെയ്തിട്ടില്ലെന്നും, എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ ആക്രമണം നടത്തണമെന്നും, ആദ്യം ആക്രമിക്കുന്നവർക്കായിരിക്കും അന്തിമവിജയം എന്നും മാലിക് പറയുന്നത് കേട്ടു

തിരുനബിചരിത്രം: മക്കാവിജയത്തിനു ശേഷമുളള ചില സൈനിക നീക്കങ്ങൾ
നോഹയുടെ കാലത്ത് നിലനിന്നിരുന്ന അതേ വിഗ്രഹങ്ങൾ അറേബ്യയിലും നിലവിലുണ്ടായിരുന്നുവെന്നും നോഹയുടെ കാലത്തെ കുലീനരായ ആളുകളുടെ പേരിലാണ് അവയ്ക്ക് പേരിട്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തിന് ശേഷം കഠിന ശത്രുക്കൾ ഇസ്‌ലാം സ്വീകരിക്കുന്നു
വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇവയെ കുറിച്ച് ഉണ്ടായിരുന്ന ഭയം ഇല്ലാതാവുകയും ഏക സത്യദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു

ജൽസാ സാലാന യുകെ: അവലോകനവും പങ്കെടുത്തവരുടെ പ്രതികരണങ്ങളും
ഈ ജമാഅത്ത് ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സമാധാനത്തിലും ഐക്യത്തിലും ഒരുമിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ അത് പഠിപ്പിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു

വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ഇവിടെ നൽകപ്പെടുന്ന സന്ദേശങ്ങൾ സശ്രദ്ധം കേൾക്കുകയും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും അല്ലാഹുവിനെ നിരന്തരം സ്മരിക്കുകയും ചെയ്യുമ്പോഴാണ് ഈ മൂന്ന് ദിവസം ഫലപ്രദമായി എന്ന് പറയാൻ സാധിക്കുക

തിരുനബിചരിത്രം: മക്കാ വിജയത്തിന് അനുബന്ധമായ ചില സംഭവങ്ങൾ
സർ വില്യം മ്യൂർ, സർ മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതവെ നബി(സ)യുടെ നീതിപൂർവമായ പെരുമാറ്റത്തെ എടുത്ത് പറഞ്ഞിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍
നബിതിരുമേനി(സ) പറഞ്ഞു: അല്ലാഹുവിനു വേണ്ടിയാണ് ഞാൻ മദീനയിലേക്ക് പലായനം ചെയ്തത്. എന്‍റെ ജീവിതവും മരണവും ഇനി മദീനയില്‍ തന്നെയായിരിക്കും.

തിരുനബി ചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍
തന്നെ എല്ലാ രീതിയിലും എതിര്‍ത്തവരോട് മക്കാവിജയ സമയത്ത് പ്രവാചകന്‍(സ) പറഞ്ഞു: “ഇന്ന് നിങ്ങള്‍ക്ക് മേല്‍ യാതൊരു കുറ്റവുമില്ല.”

തിരുനബിചരിത്രം: മക്കാ വിജയം
ഇത് കാരുണ്യത്തിന്‍റെ ദിവസമാണ്. ഇന്നെ ദിവസം അല്ലാഹു കഅബയെ ആദരിക്കുകയും ഖുറൈശികളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ്.

മുഹമ്മദ് നബി (സ) : മനുഷ്യരാശിക്ക് ഉദാത്ത മാതൃക
തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

നന്ദിപ്രകടനത്തിൽ വാഗ്ദത്ത മസീഹിന്റെ (അ) ഉന്നതമായ മാതൃകകൾ
വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

വാഗ്ദത്ത മസീഹിന്റെ (അ) കൃതജ്ഞതയുടെ ഉന്നത നിലവാരം
വാഗ്ദത്ത മസീഹ് (അ) ഭക്ഷണം കഴിക്കുമ്പോൾ താൻ കഴിക്കുന്ന ഓരോ പിടിയിലും ദൈവത്തോട് നന്ദി പ്രകടിപ്പിക്കുമായിരുന്നു.

കൃതജ്ഞതയുടെ ഉന്നത നിലവാരങ്ങൾ
പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകും; എന്നാൽ നിങ്ങൾ നന്ദികെട്ടവരാണെങ്കിൽ, എൻ്റെ ശിക്ഷ തീർച്ചയായും കഠിനമാണെന്ന് മനസ്സിലാക്കുക.’

ഹദ്‌റത്ത് മുഹമ്മദ്(സ) യുടെ നന്ദി പ്രകടനത്തിന്‍റെ അദ്ധ്യാപനങ്ങളും ഉദാത്ത മാതൃകയും
ഒരു വ്യക്തി തന്റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.

ജൽസ സാലാനയുടെ അനശ്വരമായ അനുഭൂതികൾ
വനിതകളോടുള്ള ഹുദൂർ തിരുമനസ്സിന്റെ പ്രസംഗം കേട്ടതിനുശേഷം, ഇസ്ലാമിലെ സ്ത്രീകളെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകൾ നീങ്ങുകയും, ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന ബഹുമാനവും ആദരവും പരിചരണവും അവർ മനസ്സിലാക്കുകയും ചെയ്തു.

ജൽസ സാലാന: ആതിഥ്യമര്യാദ എന്ന വിശ്വാസത്തിന്റെ ഉത്തമ അടയാളം
അതിഥികളുടെ വികാരങ്ങൾ വളരെ മൃദുലമായിരിക്കുമെന്നും അതിനാൽ അവരെ വളരെ ശ്രദ്ധയോടെ വേണം സൽക്കരിക്കാനെന്നും വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി.

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും
മതപരമായ കാര്യങ്ങളിലെ എതിർപ്പുകൾ സഹിക്കാൻ വാഗ്ദത്ത മസീഹിന്(അ) സാധിക്കുമായിരുന്നില്ലെങ്കിലും, ഭൗതികമായ കാര്യങ്ങളിലെ എതിർപ്പുകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു പതിവ്.

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും
ഭൗതിക വ്യാപാരികൾ തങ്ങളുടെ സമ്പാദ്യത്തിൽ ഭരമേൽപ്പിക്കുമ്പോൾ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ദൈവത്തിലായിരുന്നു പൂർണമായി ഭരമേൽപ്പിച്ചിരുന്നത്.

വാഗ്ദത്ത മസീഹിന്റെ(അ) അതുല്യമായ ഉദാരത
വാഗ്ദത്ത മസീഹ്(അ) ജോലി ചെയ്തിരുന്ന കാലത്ത് വരുമാനത്തിൽ നിന്ന് അത്യാവശ്യമായിട്ടുള്ളത് മാത്രം മാറ്റിവെച്ചുകൊണ്ട് ബാക്കി വരുന്ന തുക വിധവകൾക്കും ആവശ്യക്കാർക്കും വിതരണം ചെയ്യുമായിരുന്നു.


