ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

വാഗ്ദത്ത മസീഹ്(അ)ന്‍റെ സത്യസാക്ഷ്യത്തിന് വര്‍ത്തമാനകാല സാക്ഷ്യങ്ങള്‍

ലോകത്ത് നിന്നും വിശ്വാസം അപ്രത്യക്ഷമായ കാലത്ത് വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഇസ്‌ലാമിനെ പ്രകൃതി വാദികളുടെയും നിരീശ്വരവാദികളുടെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് വാഗ്ദത്ത മസീഹ്(അ) ആഗതരായത്.

തിരുനബി(സ)ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഫലസ്തീനുവേണ്ടി പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം

ഈ യുദ്ധം തുടരുകയും ലോകമഹായുദ്ധമായി വ്യാപിക്കുകയും ചെയ്താൽ യുഎൻ പോലും നിലനിൽക്കില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലാഹു ലോകത്തിന് ജ്ഞാനം നൽകട്ടെ.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഹമാസ്-ഇസ്റായേൽ യുദ്ധപശ്ചാത്തലത്തിൽ പ്രാര്‍ഥനക്കുള്ള ആഹ്വാനം

സര്‍ക്കാരുകളും രാഷ്ട്രീയക്കാരും ഫലസ്തീനികളുടെ ജീവന് ഒരു പ്രാധാന്യവും നല്കുന്നില്ല. അവര്‍ക്ക് അവരുടേതായ താല്പര്യങ്ങളുണ്ട്. എന്നിരുന്നാലും, സര്‍വ ശക്തനായ അല്ലാഹു ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ അവധി നല്കുകയുള്ളൂ.

പ്രിയപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുക: തഹ്‌രീക്കെ ജദീദിന്‍റെ സർവസാരം

അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വ്യാപനത്തിലൂടെ ഇസ്‌ലാമിക പതാക ലോകത്തെല്ലായിടത്തും നിലനാട്ടപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം സാമ്പത്തിക ത്യാഗങ്ങളുണ്ടാകുന്നത്.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം; ഹമാസ്-ഇസ്രായേൽ യുദ്ധത്തില്‍ നീതിക്കായുള്ള ആഹ്വാനം

ഈ സന്ദര്‍ഭത്തില്‍ നാം വളരെയധികം പ്രാർഥിക്കുകയും നീതിയുടെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം, ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തെ മുൻനിറുത്തിയുള്ള പ്രാർഥനകള്‍

മുസ്‌ലിം രാജ്യങ്ങള്‍ ഒരുമിക്കണം. എല്ലാ മുസ്‌ലിം രാജ്യങ്ങളും ഒരേ ശബ്ദത്തില്‍ പ്രതികരിക്കുകയാണെങ്കില്‍ അത് ശക്തമായ ഒരു സ്വാധീനം ചെലുത്തുന്നതായിരിക്കും.

തിരുനബി ചരിത്രം: ഹദ്റത്ത് ആയിശ(റ)യുടെ വിവാഹം; ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തെ കുറിച്ച് മാർഗനിർദേശം

യുദ്ധം നടക്കുകയാണെങ്കില്‍ അതിന്‍റെ പരിണിത ഫലങ്ങള്‍ സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഈ സാഹചര്യത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ പര്‌സപര ഭിന്നതകള്‍ ഒഴിവാക്കിക്കൊണ്ട് ഐക്യപ്പെടേണ്ടതാണ്.

തിരുനബി ചരിത്രം: രണ്ട് കെട്ടിച്ചമച്ച സംഭവങ്ങള്‍

ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടിട്ടുള്ള രണ്ട് സംഭവങ്ങളാണ് അസ്മാ എന്ന സ്ത്രീയുടെയും അബൂ അഫക്ക് എന്ന വ്യക്തിയുടെയും വധശിക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. എന്നാല്‍, ഈ രണ്ട് സംഭവങ്ങളിലും കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ആയതിനാല്‍ ഇവ കെട്ടിച്ചമച്ചതാകാമെന്നുമാണ് ഇവയെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

തിരുനബി ചരിത്രം: ബദ്ര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍

ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ വധിക്കപ്പെട്ട അസ്മാ ബിന്‍ത്ത് മര്‍വാന്‍ എന്ന ഒരു സ്ത്രീയുടെ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടതായി കാണാം. എന്നാല്‍, വിശദമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ഈ സംഭവം അടിസ്ഥാനരഹിതമാണ് എന്നാണ്.

തിരുനബി ചരിത്രം: പേർഷ്യൻ സാമ്രാജ്യത്തിനു മേൽ റോമാ സാമ്രാജ്യത്തിന്‍റെ വിജയത്തെ കുറിച്ചുള്ള പ്രവചനം

“റോമാക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഏറ്റവും അടുത്ത് കിടക്കുന്ന ദേശത്ത് വെച്ച്. അവരുടെ പരാജയത്തിനുശേഷം താമസിയാതെ അവര്‍ വിജയിക്കുന്നതുമാണ്” – വിശുദ്ധ ഖുര്‍ആന്‍ 30:2-5

വിശ്വാസഭദ്രതയ്ക്കായി ഭൗതിക മാർഗങ്ങളെ ഉപയോഗപ്പെടുത്തുക

ഒരാൾ ഭൗതികത സമ്പാദിക്കുന്നത് തനിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് മനുഷ്യരാശിക്കും തന്‍റെ കുടുംബത്തിനും ചുറ്റുമുള്ള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം

സർവശക്തനായ അല്ലാഹുവിന്റെ ഏകത്വത്തോടുള്ള നബിതിരുമേനി ﷺ യുടെ അചഞ്ചലമായ സ്നേഹം

തിരുനബി ﷺ യിലൂടെയല്ലാതെ തൗഹീദ് കൈവരിക്കാൻ കഴിയില്ലെന്നും, ബുദ്ധിയിൽ മാത്രം വിശ്വസിക്കുന്നവർ ദൈവത്തെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുമെന്നും വാഗ്ദത്ത മസീഹ് (അ) പഠിപ്പിച്ചു.

ആഗോള അരക്ഷിതാവസ്ഥയും മുസ്‌ലിം രാജ്യങ്ങളുടെ പങ്കും

നിലവിലുള്ള ഭരണകൂടത്തെ പിഴുതെറിയാനും ഇറാനിയൻ ജനതയ്ക്ക് സ്വാതന്ത്ര്യം നൽകാനുമാണ് തങ്ങൾ ഇത് ചെയ്തതെന്ന് അമേരിക്ക പറഞ്ഞു. എന്നാൽ ഇറാനെ അല്പമെങ്കിലും എതിർത്തിരുന്നവർ പോലും അതിന് അനുകൂലമായി മാറാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഫലം.

തൗഹീദ് സ്ഥാപിക്കുന്നതിൽ മുഹമ്മദ് നബി ﷺ കാണിച്ചുതന്ന ഉത്തമ മാതൃക

ദൈവത്തിൻ്റെ ഏകത്വം (തൗഹീദ്) സ്ഥാപിക്കാൻ വേണ്ടിയാണ് എല്ലാ പ്രവാചകന്മാരും അവതരിച്ചത്. എന്നാൽ നിർഭാഗ്യവശാൽ, ജനങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഈ ആശയത്തെ ഉപേക്ഷിച്ചിരിക്കുന്നു.

വാഗ്ദത്ത മസീഹിന്‍റെ (അ) ആരാധനയും ദൈവത്തോടുള്ള ഭക്തിയും

ജനങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത എപ്പോഴും വ്യാപൃതമായിരുന്നത്.

നബിതിരുമേനി ﷺ യുടെ മാതൃക പിന്തുടർന്നുകൊണ്ടുള്ള വാഗ്ദത്ത മസീഹ് (അ) ൻ്റെ ദൈവാരാധന

ആരാധനയിൽ മുഴുകാനുള്ള കഴിവ് അല്ലാഹു നല്കിയ ഒരു അനുഗ്രഹമാണെന്നും അല്ലെങ്കിൽ ഇത്രയധികം ഭക്തിയോടെ ആരാധിക്കാൻ എല്ലാവർക്കും കഴിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) വിവരിച്ചിട്ടുണ്ട്.

സ്നേഹത്തിന്റെയും ആരാധനയുടെയും സമന്വയം: പ്രവാചകൻﷺ യുടെ മാതൃക

യഥാർത്ഥ പ്രാർത്ഥനയിൽ കണ്ണുകൾ കരയുകയും ഹൃദയം ഉരുകുകയും ചിന്തകൾ പൂർണ്ണമായും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യണം.

പരിശുദ്ധ പ്രവാചകന് (സ) അല്ലാഹുവിനോടുണ്ടായിരുന്ന സ്നേഹം

യുദ്ധത്തിന് പുറപ്പെടുകയും അവിശ്വാസികളെ വധിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പുണ്യം എന്ന് ഇന്ന് മുസ്ലിങ്ങൾ തെറ്റായി ചിന്തിക്കുന്നു. എന്നാൽ, ദൈവമാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമായ കാര്യം എല്ലായ്‌പ്പോഴും അല്ലാഹുവിനെ സ്മരിക്കുന്നതിൽ (ദിക്ർ) മുഴുകിയിരിക്കുക എന്നതാണെന്ന് പരിശുദ്ധ പ്രവാചകൻ(സ) ഒരിക്കൽ തന്റെ അനുചരന്മാരോട് പറഞ്ഞു.

സർവശക്തനായ ദൈവത്തോട് തിരുനബി(സ)ക്കുണ്ടായിരുന്ന സ്നേഹം

യഥാർത്ഥ ഏകദൈവ വിശ്വാസികൾ തങ്ങളുടെ പുണ്യങ്ങൾ ഒട്ടും തന്നെ പ്രദർശിപ്പിക്കാത്തവരും സത്യം സ്വീകരിക്കുന്നതിൽ ലോകത്തെ ഒട്ടും ഭയ പ്പെടാത്തവരുമാണെന്ന് നിങ്ങൾ നന്നായി മനസ്സിലാക്കുക.

നബിതിരുമേനി(സ)യുടെ ദൈവ സ്നേഹം

നബിതിരുമേനി(സ) ദൈവസ്മരണയെ ദൈനംദിന പ്രവൃത്തികളുമായി ബന്ധിപ്പിച്ചു, ഇത് ദൈവത്തോടുള്ള നബി തിരുമേനി(സ)യുടെ അപാരവും നിരന്തരവുമായ സ്നേഹത്തെ എടുത്തുകാണിക്കുന്നു.