
കപട വിശ്വാസികളായ കുറച്ചാളുകളുടെ കുതന്ത്രത്തിൽപ്പെട്ട് മുസ്‌ലിങ്ങൾ പരസ്പരം ഭിന്നിച്ച് യുദ്ധത്തിന്‍റെ അവസ്ഥ വരെ എത്തുകയുണ്ടായി. എന്നാൽ നബി(സ)യുടെ സന്ദർഭോചിതമായ ഇടപെടലൽ കൊണ്ടും വ്യക്തിപ്രഭാവത്താലും വലിയൊരു അപകടത്തിൽ നിന്നും മുസ്‌ലിങ്ങൾ രക്ഷപ്പെട്ടു.
എല്ലാ വളണ്ടിയർമാരും അതിഥികളെ നിസ്വാര്‍ത്ഥമായി സേവിക്കുമ്പോൾ ജമാഅത്തിന്‍റെ സന്ദേശം നിശബ്ദമായി പ്രചരിക്കുന്നതിന് അത് കാരണമാകുന്നു
വാഗ്ദത്ത മസീഹ്(അ)ന്‍റെ ആഗ്രഹങ്ങൾക്കനുസൃതമായിസ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം സ്ഥാപിക്കാൻ എല്ലാവരും പരിശ്രമിക്കേണ്ടതാണ്.
അല്ലാഹുവല്ലാതെ മറ്റാരും നബിതിരുമേനി(സ)ക്ക് ഈ കാര്യം അറിയിച്ച് കൊടുക്കാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രഭാവിതനാവുകയും തന്‍റെ രണ്ട് ആണ്‍ മക്കളോടൊപ്പം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
ബനൂ മുസ്തലിഖിന്‍റെ തലവൻ ഹാരിസ് ബിൻ അബീ ദർറാർ തന്‍റെ ജനങ്ങളെയും മറ്റ് അറബികളെയും നബി(സ)ക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും അവരെ അതിന് വേണ്ടി ഒരുക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടായ ആദ്യത്തെ യുദ്ധനീക്കമായിരുന്നു ഇത്. ദൂമ നിവാസികള്‍ക്ക് മുസ്‌ലിംങ്ങളുമായി യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല
അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കോട്ടകൾ ജയിച്ചടക്കുക എന്നത് വളരെ പ്രയാസമേറിയതും കഠിനവുമായിരുന്നു എന്ന് മാത്രമല്ല ഒരു നീണ്ട ഉപരോധം തന്നെ ആവശ്യമായിരുന്നു
ഒരു ജൂതൻ തൗറാത്ത് കൊണ്ട് സത്യം ചെയ്ത് പറഞ്ഞു, പ്രവാചകൻ(സ)ക്ക് നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച് തീര്‍ച്ചയായും അറിവ് ലഭിച്ചിട്ടുണ്ടാകും. തീര്‍ച്ചയായും മുഹമ്മദ്(സ) ദൈവത്തിന്‍റെ പ്രവാചകനാണെന്നും പ്രവാചകകുല ശ്രേഷ്ഠനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു
തങ്ങളുടെ രഹസ്യം പുറത്തായിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബനൂ ഖുറൈസ ഭയപ്പെടുകയും മാപ്പപേക്ഷിച്ചുകൊണ്ട് നബിതിരുമേനി(സ)യുമായി ഒരു പുതിയ ഉടമ്പടിക്കും പരസ്പര ധാരണക്കും തയ്യാറായി.
ഇസ്‌ലാം വാളുകൊണ്ടല്ല വിജയം നേടിയത്. പകരം, ഹൃദയങ്ങള്‍ കീഴടക്കുകയും ധാര്‍മികത പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഉന്നതമായ രീതിയാണ് ഇസ്‌ലാം അവലംബിച്ചത്
© 2021 All rights reserved