











ഒരു വ്യക്തി തന്റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.

വനിതകളോടുള്ള ഹുദൂർ തിരുമനസ്സിന്റെ പ്രസംഗം കേട്ടതിനുശേഷം, ഇസ്ലാമിലെ സ്ത്രീകളെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകൾ നീങ്ങുകയും, ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന ബഹുമാനവും ആദരവും പരിചരണവും അവർ മനസ്സിലാക്കുകയും ചെയ്തു.

അതിഥികളുടെ വികാരങ്ങൾ വളരെ മൃദുലമായിരിക്കുമെന്നും അതിനാൽ അവരെ വളരെ ശ്രദ്ധയോടെ വേണം സൽക്കരിക്കാനെന്നും വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി.

മതപരമായ കാര്യങ്ങളിലെ എതിർപ്പുകൾ സഹിക്കാൻ വാഗ്ദത്ത മസീഹിന്(അ) സാധിക്കുമായിരുന്നില്ലെങ്കിലും, ഭൗതികമായ കാര്യങ്ങളിലെ എതിർപ്പുകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു പതിവ്.

ഭൗതിക വ്യാപാരികൾ തങ്ങളുടെ സമ്പാദ്യത്തിൽ ഭരമേൽപ്പിക്കുമ്പോൾ ഹദ്റത്ത് മസീഹ് മൗഊദ് (അ) ദൈവത്തിലായിരുന്നു പൂർണമായി ഭരമേൽപ്പിച്ചിരുന്നത്.

വാഗ്ദത്ത മസീഹ്(അ) ജോലി ചെയ്തിരുന്ന കാലത്ത് വരുമാനത്തിൽ നിന്ന് അത്യാവശ്യമായിട്ടുള്ളത് മാത്രം മാറ്റിവെച്ചുകൊണ്ട് ബാക്കി വരുന്ന തുക വിധവകൾക്കും ആവശ്യക്കാർക്കും വിതരണം ചെയ്യുമായിരുന്നു.

തന്റെ പക്കലുള്ള സമ്പത്ത് താൻ ഒരിക്കലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കില്ലെന്നും, യാചനയിൽ നിന്ന് വിട്ടുനിൽക്കുന്നവനെ അല്ലാഹു സംരക്ഷിക്കുമെന്നും നബിതിരുമേനി(സ) അരുളി.

വിശ്വാസവും പിശുക്കും ഒരു വ്യക്തിയിൽ ഒരുമിച്ച് നിലനിൽക്കുകയില്ല എന്ന് വിശുദ്ധ പ്രവാചകൻ (സ) പറഞ്ഞു

ആരാണ് ശ്രേഷ്ഠനെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന ശീലം ആ വ്യക്തിയെ നശിപ്പിക്കും… നിങ്ങളെക്കാൾ താഴ്ന്നവർ എന്ന് കരുതാതെ, അവരോട് വിനയത്തോടെ പെരുമാറുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ശ്രേഷ്ഠൻ.

ഉയർന്നു നിൽക്കുന്ന ഒരു പർവ്വതം തകർന്നടിഞ്ഞ് നിലംപതിക്കുന്നത് പോലെ ഒരാൾ സ്വന്തം അഹങ്കാരത്തെ തച്ചുടയ്ക്കണം. ഈ രീതിയിൽ, തന്റെ അഹങ്കാരത്തിന്റെയും മേൽക്കോയ്മയുടെയും എല്ലാ ചിന്തകളെയും ഇല്ലാതാക്കേണ്ടതുണ്ട്.