ലേഖനങ്ങള്‍

ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടുന്നതിനും, മുസ്‌ലിം രാഷ്ട്രങ്ങൾ ഐക്യപ്പെടുന്നതിന് വേണ്ടിയും പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്.
മതത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്, ജാതിമതവര്‍ഗവിശ്വാസഭേദമന്യേ എല്ലാവര്‍ക്കിടയിലും നീതി നടപ്പിലാക്കാനാണ് ശരീഅത്ത് അനുശാസിക്കുന്നത്.
ഇസ്‌ലാമിനെ മനപ്പൂർവം അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്കുന്നതിന് പകരം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ എതിർക്കുന്നതിലാണ് ചില മുസ്‌ലിം നേതാക്കൾ തങ്ങളുടെ ഊർജ്ജം മുഴുവൻ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
സംഘർഷങ്ങളാലും ധാർമിക അനിശ്ചിതത്വങ്ങളാലും വിഭജിക്കപ്പെട്ട ഈ ലോകത്ത്, പ്രവാചകൻ മുഹമ്മദ്(സ)യുടെ ജീവിതം മനുഷ്യരാശിക്ക് കാലാതീതമായ മാതൃക പ്രദാനം ചെയ്യുന്നു.
നമ്മുടെ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും തുല്യമായ പരിചരണവും പരിഗണനയും ആദരവും നല്കുക എന്നതാണ് നമുക്ക് അവര്‍ക്ക് നല്കാവുന്ന ഏറ്റവും അനുയോജ്യമായ പാരിതോഷികം.
ജനങ്ങള്‍ തങ്ങളുടെ ജീവിതം ദൈവീക ഗുണഗണങ്ങളനുസരിച്ച് ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം ഭൂമിയെ സ്വര്‍ഗമാക്കുകയും, സാര്‍വലൗകീക സമാധാനത്തെ ആനയിച്ചുകൊണ്ടുവരുകയും ചെയ്യും.
ഇസ്‌ലാം തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ക്കുള്ള കൃതജ്ഞതയായി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ത്രീകള്‍ പരിശ്രമിക്കേണ്ടതാണ്.
കേവലം നാമമാത്രമായ സ്വാതന്ത്ര്യം കൊണ്ടുവന്നു എന്നതിലുപരിയായി, മോചിതരായ അടിമകളുടെ എല്ലാ അവകാശങ്ങളും സ്ഥാപിക്കാനുള്ള സമഗ്രമായ നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചത്.
തങ്ങളുടെ ആത്മീയത മെച്ചപ്പെടുത്താന്‍ മുസ്‌ലീങ്ങള്‍ പരിശ്രമിക്കാത്തിടത്തോളം കാലം അവരുടെ അവസ്ഥയില്‍ യാതൊരു പുരോഗതിയും പ്രതീക്ഷിക്കാവുന്നതല്ല.
ആർദ്രതയും അനുകമ്പയും സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതം മനുഷ്യ ചോരയ്ക്ക് വേണ്ടി നിലവിളിക്കുമോ? മതാധ്യാപനങ്ങൾക്ക് വേട്ടക്കാരനെ സൃഷ്ടിക്കാൻ കഴിയുമോ? യഥാർഥത്തിൽ മതതീവ്രവാദം ആരുടെ സൃഷ്ടിയാണ്?
ഹിംസയില്‍ അധിഷ്ഠിതമായ ഒരു പോരാട്ടമായി ഗസ്‌വയെ ഹിന്ദിനെ മനസ്സിലാക്കുന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും, മതസ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്കുന്ന വിശുദ്ധ ഖുര്‍ആന്‍റെ ആത്മാവിനും എതിരാണ്.
അക്രമത്തെ പിന്തുണക്കുന്നതിന് വേണ്ടി മാത്രമാണ് വീറ്റോ അധികാരം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഈ അധികാരം നിലനില്‍ക്കെ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ല.
ലോകത്ത് നടമാടുന്ന അധാര്‍മികതയും മുസ്‌ലിം ലോകത്തിന്‍റെ ദയനീയാവസ്ഥയും, ഒരു മഹാഗുരുവിന്‍റെ അഥവാ വാഗ്ദത്ത മഹ്ദിയുടെ ആഗമനം ആവശ്യമായിരിക്കുന്നുവെന്ന് വ്യക്തമായി വിളിച്ചോതുന്നുണ്ട്.
ഇരുപക്ഷത്തും നീതി സ്ഥാപിക്കാന്‍ അല്ലാഹു ലോകശക്തികളെ പ്രാപ്തമാക്കുമാറാകട്ടെ. അവര്‍ ഒരു വശത്തേക്ക് ചായുകയും അങ്ങനെ മറുഭാഗത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാകാതിരിക്കട്ടെ.
രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും, രാജ്യത്തിന്‍റെയും അതിലെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം കൊണ്ട് അര്‍ഥമാക്കുന്നത്
സംസ്ഥാന ഇജ്തിമ പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ മായാസ്മരണകളാണ്. വൈജ്ഞാനികവും ആത്മീയവുമായ പരിപാടികള്‍, സൗഹൃദസംഭാഷണങ്ങള്‍, അപൂര്‍വ അവസരങ്ങള്‍ എന്നിവ അതിനെ അനുപമമായ ആത്മീയ സംഗമവേദിയാക്കുന്നു.
മതം മനുഷ്യന് സമാധാനവും സന്തോഷവും നല്കുന്നുവെന്ന കാര്യം ദീര്‍ഘകാലത്തെ ഗവേഷണം തെളിയിച്ചിട്ടുള്ള വസ്തുതയാണ്. സമീപകാലത്ത് നടന്നിട്ടുള്ള പഠനങ്ങളും ഈ വാദത്തെ സാക്ഷ്യപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും.
അഹ്‌മദികളും ഖലീഫയും തമ്മിലുള്ള സ്‌നേഹത്തിന്‍റെ വിശുദ്ധിയും ആത്മാര്‍ഥതയും സമാനതകളില്ലാത്തതാണ്. ഗോത്ര, വംശ, ദേശീയ, രാഷ്ട്രീയ അതിരുകള്‍ക്കതീതമാണത്.
റമദാന്‍റെ അനുഗ്രഹങ്ങള്‍ ശാശ്വതമാണ്. റമദാന്‍ കഴിയുന്നതോടെ ദൈവസാമീപ്യത്തിനായുള്ള നമ്മുടെ പ്രയാണം അവസാനിക്കുകയല്ല, മറിച്ച് ആരംഭിക്കുകയാണ് ചെയ്യുന്നത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോ, അതോ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മറ്റു രാജ്യങ്ങളും യുദ്ധത്തിന് മുതിരുമോ എന്ന ആശങ്കകള്‍ നിലനില്ക്കവെ സമാധാനത്തിന് വേണ്ടി ഒരുമിച്ച് പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.