പശ്ചാത്താപവും പാപപൊറുതിയും കൊണ്ടുള്ള യഥാര്‍ഥ വിവക്ഷ
ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.
ദൈവത്തിന്‍റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല. അതിനാൽ ഒരാൾ എപ്പോഴും അവന്‍റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.
ഭാരവാഹികള്‍ തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ ആത്മാര്‍ഥമായും, തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ടും നിറവേറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്.
രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും, രാജ്യത്തിന്‍റെയും അതിലെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം കൊണ്ട് അര്‍ഥമാക്കുന്നത്
ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ്.
ഓഗസ്റ്റ് 9, 2023 താന്‍ ഇത്രയധികം പാപം ചെയ്തല്ലോ എന്നു ചിന്തിച്ച് പാപിയായ മനുഷ്യന്‍ ദുആയില്‍ നിന്ന് ഒരിക്കലും പിന്തിരിയരുത്. ദുആ ഔഷധമാണ്. പാപത്തോട് വിമുഖത തോന്നിത്തുടങ്ങിയത് എങ്ങനെയെന്ന് ഒടുവില്‍ അയാള്‍ കാണുന്നതാണ്. പാപത്തില്‍ നിപതിച്ച് ദുആ സ്വീകാര്യതയില്‍ നിരാശരാവുകയും തൗബയിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ അവസാനം പ്രവാചകന്മാരെയും അവര്‍ ചെലുത്തുന്ന പ്രഭാവങ്ങളെയും നിഷേധിക്കുന്നു. [മല്‍ഫൂസാത്ത് വാ. 1 പേ. 4] വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്
സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.
ഓഗസ്റ്റ് 2, 2023 മനുഷ്യന്‍ നിരന്തരം അല്ലാഹുവിനോടു കരഞ്ഞുവിലപിച്ചു പാപപൊറുതി തേടുമ്പോള്‍ ‘നാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു, നീ ഇഷ്ടം പോലെ ചെയ്തു കൊള്ളുക’ എന്നു ദൈവം പറയുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. വാസ്തവത്തില്‍, അയാള്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടായി എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പാപത്തോട് സ്വാഭാവികമായ നിലയില്‍ അയാള്‍ക്ക് വെറുപ്പു തോന്നുമാറാകുന്നു. മാലിന്യം തിന്നുന്ന ആടിനെ കാണുമ്പോള്‍ തനിക്കും അതു തിന്നണമെന്ന് ഒരാള്‍ പറയുകയില്ലല്ലോ. ഇതുപോലെ, ദൈവം പൊറുത്തു കൊടുത്ത മനുഷ്യനും Read more
ഈ സമ്മേളനത്തെ വെറുമൊരു ലൗകികമേളയായി കണക്കാക്കരുത്. മറിച്ച്, ഇതിന് ഒരു നിയതലക്ഷ്യമുണ്ട്; നമ്മുടെ ആത്മീയവും ബൗധികവും ധാർമികവുമായ അവസ്ഥകൾ മെച്ചപ്പെടുത്തുകയും, ദൈവത്തോടും അവന്‍റെ ദൂതനോടും(സ) സ്നേഹം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം.
ജൂലൈ 29, 2023 ജംഇയ്യത്ത് ഉലമായെ ഹിന്ദ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെക്കുറിച്ചും അതിന്‍റെ ഇന്ത്യയില്‍ ഉള്ള നിയമസാധുതയെ കുറിച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജംഇയ്യത്ത് ഉലമായെ ഹിന്ദ് (ഇന്ത്യൻ മുസ്‌ലിം പണ്ഡിതന്മാരുടെ ഒരു സംഘടന) അടുത്തിടെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ആന്ധ്രാപ്രദേശ് വഖഫ് ബോർഡിന്‍റെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്. മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത് കൊണ്ടും മതസൗഹാര്‍ദത്തിന്‍റെ തത്ത്വങ്ങൾക്ക് എതിരായത് കൊണ്ടും അഹ്‌മദിയ്യാ Read more
ജൂലൈ 27, 2023 മതസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ഒരു സംഘടനക്കും സ്ഥാപനത്തിനും ഈ അവകാശം ഇല്ലാതാക്കാൻ സാധിക്കില്ല. അഹ്‌മദി മുസ്‌ലിങ്ങളെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ച പ്രമേയത്തെ അപലപിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ അഭ്യർത്ഥനയോട് കേന്ദ്രമന്ത്രാലയം ഉടൻ പ്രതികരിക്കുകയും പ്രസ്തുത പ്രമേയം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഒരു മുസ്‌ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയുടെ (മതവിധി) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഒരു Read more