നന്ദിപ്രകടനത്തിൽ വാഗ്ദത്ത മസീഹിന്റെ (അ) ഉന്നതമായ മാതൃകകൾ

വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

മൗലവി സനാഉല്ലാഹ് അമൃത്സരിയുമായുള്ള മുബാഹലയുടെ യാഥാർഥ്യങ്ങൾ

ഒരു ദൈവനിയോഗിതന്‍റെ നിശ്ചയദാർഢ്യത്തോടെ ഹദ്റത്ത് അഹ്‍മദ്(അ) ഓരോ തവണ മുബാഹലയ്ക്കുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോഴും, ഒരു സത്യനിഷേധിയുടെ പരിഭ്രാന്തിയോടെ മൗലവി സനാഉല്ലാഹ് ഭയന്നോടുകയാണുണ്ടായതെന്നതിന് ചരിത്രം സാക്ഷിയാണ്.

വാഗ്ദത്ത മസീഹിന്റെ (അ) കൃതജ്ഞതയുടെ ഉന്നത നിലവാരം

വാഗ്ദത്ത മസീഹ് (അ) ഭക്ഷണം കഴിക്കുമ്പോൾ താൻ കഴിക്കുന്ന ഓരോ പിടിയിലും ദൈവത്തോട് നന്ദി പ്രകടിപ്പിക്കുമായിരുന്നു.

ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ: ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്‍റെ ഭാഗമായി എറണാകുളത്ത് ‘പീസ് ടോക്ക്’

പി. ഓ. താഹിര്‍ അഹ്‍മദ്, ഔട്ട്‍റീച്ച് കോടിനേറ്റര്‍, കേരള ​യുദ്ധഭീതിയും അശാന്തിയും നിഴലിക്കുന്ന ആഗോള പശ്ചാത്തലത്തിൽ, സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും ഉദാത്ത സന്ദേശമുയർത്തി അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ “സമാധാനം കൊതിക്കുന്ന ലോകം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി അനുസ്മരണവും സമാധാന സംഗമവും (Peace Talk) ഏറെ ശ്രദ്ധേയമായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4:30-ന് എറണാകുളം YMCA ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. “എല്ലാവരോടും സ്നേഹം, ആരോടും Read more

സമാധാനത്തിനായി അണിനിരന്ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: കേരളത്തിലുടനീളം #STOPWW3 കാമ്പയിന്‍

പി. ഓ. താഹിര്‍ അഹ്‍മദ്, ഔട്ട്‌റീച്ച് കോഡിനേറ്റര്‍ ആണവദുരന്തത്തിന്‍റെ ഭീകരമായ ഭവിഷ്യത്തുകളുടെ കഥ പറയുന്ന ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓർമകൾ നിലനില്‍ക്കെയും, നാം വീണ്ടും ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ പിടിയില്‍ അകപ്പെടുമോ എന്ന നിര്‍ണായക വഴിത്തിരിവിലാണ് ലോകം ഇന്ന് എത്തിനില്‍ക്കുന്നത്. ആഗോളതലത്തിൽ നീതിയും സമാധാനവും പുലരണമെന്ന സന്ദേശമുയർത്തി, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കേരളത്തിലുടനീളം ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് “സ്റ്റോപ്പ് വേൾഡ് വാർ 3” (#STOPWW3) എന്ന പേരിൽ യുദ്ധവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. Read more

കൃതജ്ഞതയുടെ ഉന്നത നിലവാരങ്ങൾ

പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകും; എന്നാൽ നിങ്ങൾ നന്ദികെട്ടവരാണെങ്കിൽ, എൻ്റെ ശിക്ഷ തീർച്ചയായും കഠിനമാണെന്ന് മനസ്സിലാക്കുക.’

സ്വാതന്ത്ര്യദിനം 2026: അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ ആശംസകൾ നേരുന്നു

സ്വരാജ്യത്തോടുള്ള സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് പ്രവാചകൻ മുഹമ്മദ്(സ) പഠിപ്പിച്ചിട്ടുണ്ട്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹത് വ്യക്തികളെ ഞങ്ങൾ ആദരവോടെ അനുസ്മരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഈ രാജ്യത്തിന്‍റെ പുരോഗതിയിലും വികസനത്തിലും ഓരോ പൗരനും സുപ്രധാനമായ പങ്കുണ്ട്. രാജ്യത്തോടും അതിലെ ജനങ്ങളോടും നമുക്കുള്ള കടമകളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുകയും, Read more

ഹദ്‌റത്ത് മുഹമ്മദ്(സ) യുടെ നന്ദി പ്രകടനത്തിന്‍റെ അദ്ധ്യാപനങ്ങളും ഉദാത്ത മാതൃകയും

ഒരു വ്യക്തി തന്റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.

ജൽസ സാലാനയുടെ അനശ്വരമായ അനുഭൂതികൾ

വനിതകളോടുള്ള ഹുദൂർ തിരുമനസ്സിന്റെ പ്രസംഗം കേട്ടതിനുശേഷം, ഇസ്ലാമിലെ സ്ത്രീകളെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകൾ നീങ്ങുകയും, ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന ബഹുമാനവും ആദരവും പരിചരണവും അവർ മനസ്സിലാക്കുകയും ചെയ്തു.

ജൽസ സാലാന: ആതിഥ്യമര്യാദ എന്ന വിശ്വാസത്തിന്റെ ഉത്തമ അടയാളം

അതിഥികളുടെ വികാരങ്ങൾ വളരെ മൃദുലമായിരിക്കുമെന്നും അതിനാൽ അവരെ വളരെ ശ്രദ്ധയോടെ വേണം സൽക്കരിക്കാനെന്നും വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി.