ലേഖനങ്ങള്‍

മതം മനുഷ്യന് സമാധാനവും സന്തോഷവും നല്കുന്നുവെന്ന കാര്യം ദീര്‍ഘകാലത്തെ ഗവേഷണം തെളിയിച്ചിട്ടുള്ള വസ്തുതയാണ്. സമീപകാലത്ത് നടന്നിട്ടുള്ള പഠനങ്ങളും ഈ വാദത്തെ സാക്ഷ്യപ്പെടുത്തുന്നതായി കാണാന്‍ സാധിക്കും.
അഹ്‌മദികളും ഖലീഫയും തമ്മിലുള്ള സ്‌നേഹത്തിന്‍റെ വിശുദ്ധിയും ആത്മാര്‍ഥതയും സമാനതകളില്ലാത്തതാണ്. ഗോത്ര, വംശ, ദേശീയ, രാഷ്ട്രീയ അതിരുകള്‍ക്കതീതമാണത്.
റമദാന്‍റെ അനുഗ്രഹങ്ങള്‍ ശാശ്വതമാണ്. റമദാന്‍ കഴിയുന്നതോടെ ദൈവസാമീപ്യത്തിനായുള്ള നമ്മുടെ പ്രയാണം അവസാനിക്കുകയല്ല, മറിച്ച് ആരംഭിക്കുകയാണ് ചെയ്യുന്നത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോ, അതോ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മറ്റു രാജ്യങ്ങളും യുദ്ധത്തിന് മുതിരുമോ എന്ന ആശങ്കകള്‍ നിലനില്ക്കവെ സമാധാനത്തിന് വേണ്ടി ഒരുമിച്ച് പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.
വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം ഊന്നല്‍ നല്‍കാതെ, അര്‍ഹതപ്പെട്ടവരുടെയെല്ലാം അവകാശങ്ങള്‍ മാനിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്.
പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
മനുഷ്യന്‍ പൂര്‍വകല്‍പിതമായ വിധിയുടെ വെറും ബലിയാടാണോ? അവന് സ്വയം തിരഞ്ഞെടുക്കാനും നിര്‍ണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യമില്ലേ? എന്താണ് ദൈവവിധിയുടെ രഹസ്യം?
മസ്തിഷ്കം യുക്തിയുടെയും ചിന്തയുടെയും ഉറവിടമാണ്. എന്നാല്‍ ഹൃദയമാണ് ആത്മീയ ഗുണങ്ങളുടെ ഉറവിടം.
നവനാസ്തികര്‍ ആരംഭിച്ച യുക്തി വിചിന്തനങ്ങളും ധൈഷണിക സംവാദങ്ങളും പ്രപഞ്ചാസ്തിത്വത്തിന്റെ നിഗൂഢയാതാര്‍ത്ഥ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. അയുക്തികമായ ദൈവനിഷേധത്തിന്റെ വൈകാരികത ഉത്തേജിപ്പിക്കാനുള്ള പൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമാണ് അതെല്ലാം.
ഇസ്‌ലാം തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ക്കുള്ള കൃതജ്ഞതയായി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ത്രീകള്‍ പരിശ്രമിക്കേണ്ടതാണ്.
കേവലം നാമമാത്രമായ സ്വാതന്ത്ര്യം കൊണ്ടുവന്നു എന്നതിലുപരിയായി, മോചിതരായ അടിമകളുടെ എല്ലാ അവകാശങ്ങളും സ്ഥാപിക്കാനുള്ള സമഗ്രമായ നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചത്.
തങ്ങളുടെ ആത്മീയത മെച്ചപ്പെടുത്താന്‍ മുസ്‌ലീങ്ങള്‍ പരിശ്രമിക്കാത്തിടത്തോളം കാലം അവരുടെ അവസ്ഥയില്‍ യാതൊരു പുരോഗതിയും പ്രതീക്ഷിക്കാവുന്നതല്ല.
ആർദ്രതയും അനുകമ്പയും സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതം മനുഷ്യ ചോരയ്ക്ക് വേണ്ടി നിലവിളിക്കുമോ? മതാധ്യാപനങ്ങൾക്ക് വേട്ടക്കാരനെ സൃഷ്ടിക്കാൻ കഴിയുമോ? യഥാർഥത്തിൽ മതതീവ്രവാദം ആരുടെ സൃഷ്ടിയാണ്?
സ്ത്രീപുരുഷ സംസർഗം സാമാന്യവത്കരിക്കപ്പെട്ട ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പാലിക്കാമെന്ന് അഹ്‌മദിയ്യാ ഖലീഫ വിശദീകരിക്കുന്നു.
വിദ്വേഷത്താല്‍ ചിതറിക്കിടന്ന ഒരു സമൂഹത്തെ ബഹുസ്വരതയില്‍ കോര്‍ത്തിണക്കിയ മദീനാ കരാർ മനുഷ്യചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതും കാലത്തിനു മുന്നേ സഞ്ചരിച്ചതുമായ ഒരു രേഖയാണ്.
അന്ധകാരം അതിന്‍റെ പരമസീമയിൽ എത്തുന്ന ഇരുളടഞ്ഞ കാലഘട്ടത്തിനാണ്‌ ലൈലത്തുൽ ഖദ്ർ എന്ന് പറയുന്നത്. ആ അന്ധകാരത്തെ നീക്കുന്ന ഒരു പ്രകാശത്തെ അത്തരമൊരു കാലം ആവശ്യപ്പെടുന്നതിനാൽ ഒരു ദൈവദൂതന്‍ അവതീര്‍ണനാകുന്ന സമയം കൂടിയാകുന്നു അത്.
റമദാന്‍ ബാഹ്യമായ വ്രതാനുഷ്ഠാനത്തിന്‍റെ മാത്രം മാസമല്ല. മറിച്ച്, ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു ജീവിതരീതിയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്.
നബി തിരുമേനി(സ) ഹദ്റത്ത് ആയിശ(റ)യെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് മനസ്സിലാക്കാം.
ഗുരുതരമായ ആഗോള സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അഹ്‍മദിയ്യാ ഖലീഫ പ്രാര്‍ഥനകള്‍ക്കും, അതുപോലെ ലോകത്തും—വിശിഷ്യാ ഫലസ്തീനിലും—സമാധാനം സ്ഥാപിക്കാനും, മുസ്‌ലിം ലോകത്ത് ഐക്യം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു.