ലേഖനങ്ങള്‍
റമദാന്‍റെ അനുഗ്രഹങ്ങള്‍ ശാശ്വതമാണ്. റമദാന്‍ കഴിയുന്നതോടെ ദൈവസാമീപ്യത്തിനായുള്ള നമ്മുടെ പ്രയാണം അവസാനിക്കുകയല്ല, മറിച്ച് ആരംഭിക്കുകയാണ് ചെയ്യുന്നത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോ, അതോ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മറ്റു രാജ്യങ്ങളും യുദ്ധത്തിന് മുതിരുമോ എന്ന ആശങ്കകള്‍ നിലനില്ക്കവെ സമാധാനത്തിന് വേണ്ടി ഒരുമിച്ച് പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.
വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം ഊന്നല്‍ നല്‍കാതെ, അര്‍ഹതപ്പെട്ടവരുടെയെല്ലാം അവകാശങ്ങള്‍ മാനിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്.
പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.
മനുഷ്യന്‍ പൂര്‍വകല്‍പിതമായ വിധിയുടെ വെറും ബലിയാടാണോ? അവന് സ്വയം തിരഞ്ഞെടുക്കാനും നിര്‍ണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യമില്ലേ? എന്താണ് ദൈവവിധിയുടെ രഹസ്യം?
മസ്തിഷ്കം യുക്തിയുടെയും ചിന്തയുടെയും ഉറവിടമാണ്. എന്നാല്‍ ഹൃദയമാണ് ആത്മീയ ഗുണങ്ങളുടെ ഉറവിടം.
നവനാസ്തികര്‍ ആരംഭിച്ച യുക്തി വിചിന്തനങ്ങളും ധൈഷണിക സംവാദങ്ങളും പ്രപഞ്ചാസ്തിത്വത്തിന്റെ നിഗൂഢയാതാര്‍ത്ഥ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. അയുക്തികമായ ദൈവനിഷേധത്തിന്റെ വൈകാരികത ഉത്തേജിപ്പിക്കാനുള്ള പൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമാണ് അതെല്ലാം.
സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന ലോകശക്തികള്‍ തങ്ങളുടെ ദുഷ്ചെയ്തികളില്‍ നിന്ന് പശ്ചാത്തപിച്ചില്ലെങ്കില്‍ ഒരു മഹാവിപത്ത് അവരെ പിടികൂടുക തന്നെ ചെയ്യും.
ഭാവിയില്‍ വെളിപ്പെടാനുള്ള അമാനുഷിക ശക്തികളുള്ള ഒരു അത്ഭുതസൃഷ്ടിയാണ് ദജ്ജാല്‍ എന്നാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍, പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും കപടമുഖമണിഞ്ഞ ഒരു ലോകവ്യവസ്ഥിതിയാണ് ദജ്ജാല്‍ എന്നാണ് പ്രവാചകന്‍(സ)യുടെ വാക്കുകള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടുന്നതിനും, മുസ്‌ലിം രാഷ്ട്രങ്ങൾ ഐക്യപ്പെടുന്നതിന് വേണ്ടിയും പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്.
മതത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്, ജാതിമതവര്‍ഗവിശ്വാസഭേദമന്യേ എല്ലാവര്‍ക്കിടയിലും നീതി നടപ്പിലാക്കാനാണ് ശരീഅത്ത് അനുശാസിക്കുന്നത്.
ഇസ്‌ലാമിനെ മനപ്പൂർവം അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്കുന്നതിന് പകരം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ എതിർക്കുന്നതിലാണ് ചില മുസ്‌ലിം നേതാക്കൾ തങ്ങളുടെ ഊർജ്ജം മുഴുവൻ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
സംഘർഷങ്ങളാലും ധാർമിക അനിശ്ചിതത്വങ്ങളാലും വിഭജിക്കപ്പെട്ട ഈ ലോകത്ത്, പ്രവാചകൻ മുഹമ്മദ്(സ)യുടെ ജീവിതം മനുഷ്യരാശിക്ക് കാലാതീതമായ മാതൃക പ്രദാനം ചെയ്യുന്നു.
നമ്മുടെ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും തുല്യമായ പരിചരണവും പരിഗണനയും ആദരവും നല്കുക എന്നതാണ് നമുക്ക് അവര്‍ക്ക് നല്കാവുന്ന ഏറ്റവും അനുയോജ്യമായ പാരിതോഷികം.
ജനങ്ങള്‍ തങ്ങളുടെ ജീവിതം ദൈവീക ഗുണഗണങ്ങളനുസരിച്ച് ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം ഭൂമിയെ സ്വര്‍ഗമാക്കുകയും, സാര്‍വലൗകീക സമാധാനത്തെ ആനയിച്ചുകൊണ്ടുവരുകയും ചെയ്യും.
ഇസ്‌ലാം തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ക്കുള്ള കൃതജ്ഞതയായി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ത്രീകള്‍ പരിശ്രമിക്കേണ്ടതാണ്.
കേവലം നാമമാത്രമായ സ്വാതന്ത്ര്യം കൊണ്ടുവന്നു എന്നതിലുപരിയായി, മോചിതരായ അടിമകളുടെ എല്ലാ അവകാശങ്ങളും സ്ഥാപിക്കാനുള്ള സമഗ്രമായ നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചത്.


