ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

റമദാന്‍റെ ചൈതന്യം വര്‍ഷം ഉടനീളം നിലനിര്‍ത്തുക

ഈ റമദാനിൽ നാം സൽക്കർമങ്ങളിലേക്കും ആരാധന കർമങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. എന്നാല്‍, ഈ പരിശ്രമം റമദാൻ മാസത്തോടുകൂടി അവസാനിപ്പിക്കേണ്ടതല്ല. മറിച്ച്, അത് വർഷം മുഴുവൻ തുടർന്നുകൊണ്ടുപോകേണ്ടതാണ്.

മസീഹ് മൗഊദ് ദിനത്തിന്‍റെ പ്രാധാന്യം

ഹദ്റത്ത് അഹ്‍മദ്(അ)ന്‍റെ സത്യസാക്ഷ്യത്തിനായി അല്ലാഹു പല ദൃഷ്ടാന്തങ്ങളും പ്രകടമാക്കി. അതിൽ ആകാശീയമായ ഒരു ദൃഷ്ടാന്തം ആയിരുന്നു സ്പഷ്ടമായി പൂര്‍ത്തിയായ സൂര്യ ചന്ദ്രഗ്രഹണങ്ങൾ.

റമദാനും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള ബന്ധം

നാം വിശുദ്ധ ഖുർആനെ സ്നേഹിക്കുന്നു എന്ന വാദം, വാക്കുകളിൽ മാത്രം ഒതുക്കാതെ, അതിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തിൽ പകർത്താന്‍ ശ്രമിക്കേണ്ടതാണ്.

റമദാന്‍: പ്രാര്‍ഥനയുടെയും പരിവര്‍ത്തനത്തിന്‍റെയും മാസം

റമദാൻ മാസത്തിൽ മാത്രമേ ആരാധനകൾ അനുഷ്ഠിക്കേണ്ടതുള്ളൂ എന്ന് ചിലർ ചിന്തിക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്താഗതി ആണ്. വർഷം മുഴുവനും നിലനിർത്തുന്നതിന് വേണ്ടിയാണ്, ഈ മാസത്തിൽ ആരാധനകളിലേക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തപ്പെട്ടിരിക്കുന്നത്.

തിരുനബിചരിത്രം: ഖൈബര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍

യഹൂദികളുടെ കുറ്റകൃത്യങ്ങളും അപ്പോഴത്തെ സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ, നബിതിരുമേനി(സ)യുടെ പ്രവർത്തനങ്ങൾ എത്രത്തോളം ഉചിതമായിരുന്നെന്ന് മാത്രമല്ല, എത്രത്തോളം കാരുണ്യത്തോടുകൂടിയാണ് യഹൂദികൾക്ക് മാപ്പ് നൽകിയതെന്നും സ്വന്തം നാട്ടിൽതന്നെ താമസം തുടരാൻ അനുവാദം നൽകിയതെന്നും മനസ്സിലാകുന്നതാണ്.

വാഗ്ദത്ത പരിഷ്‌കർത്താവും ലോക സമാധാന സ്ഥാപനത്തിലുള്ള അദ്ദേഹത്തിന്‍റെ പങ്കും

മതപരമായ വിഷയങ്ങളിലും ഭൗതീക വിഷയങ്ങളിലും ഉള്ള ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ)ന്‍റെ രചനകൾ വിജ്ഞാനത്തിന്‍റെ നിധിയാണ്. എല്ലാ അർത്ഥത്തിലും അദ്ദേഹം വാഗ്ദത്ത മസീഹ്(അ)ന് നൽകപ്പെട്ട സുവാര്‍ത്തയുടെ പൂർത്തീകരണം ആയിരുന്നു.

തിരുനബിചരിത്രം: ഖൈബര്‍ കോട്ടകളുടെ ഉപരോധവും കിനാനയുടെ വധവും

നിധിയുടെ സ്ഥാനം വെളിപ്പെടുത്താത്തതിന്‍റെ പേരില്‍ കിനാന പീഡിപ്പിക്കപ്പെട്ടു എന്നത് തെറ്റാണ്. ഒരു മുസ്‌ലിമിനെ കൊലപ്പെടുത്തിയതിന്‍റെ പേരിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.

തിരുനബിചരിത്രം: ഖൈബർ യുദ്ധം; നിലവിലുള്ള അവസ്ഥയുടെ അടിസ്ഥാനത്തിൽ ലോക സമാധാനത്തിനു വേണ്ടി ദുആക്കുള്ള ആഹ്വാനം

ശത്രുവുമായി മുഖാമുഖം വരാന്‍ ഒരിക്കലും ആഗ്രഹിക്കരുതെന്നും, എന്നാല്‍ അങ്ങനെ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ ഒരിക്കലും പിന്തിരിഞ്ഞു പോകരുതെന്നും പ്രവാചകന്‍(സ) മുസ്‌ലീങ്ങളെ ഉപദേശിച്ചു.

തിരുനബിചരിത്രം: വിവിധ സൈനിക നീക്കങ്ങളില്‍ പ്രവാചകന്‍റെ(സ) അനുചരന്മാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍

ചില നിവേദനങ്ങള്‍ അനുസരിച്ച്, ആറ് സ്ത്രീകളും—മറ്റു വിവരണങ്ങള്‍ പ്രകാരം 20 സ്ത്രീകളും—ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ വളരെ ധീരമായി സമര്‍പിച്ചതായി വന്നിരിക്കുന്നു.

തിരുനബിചരിത്രം: കുര്‍സ് ബിന്‍ ജാബിറിന്‍റെ സൈനിക നീക്കവും ദൂ ഖറദ് യുദ്ധവും

ലോകത്ത് യഥാര്‍ഥ സമാധാനം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ മധ്യമ നിലയിലുള്ള അധ്യാപനമാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. തിന്മയ്ക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മയാണെന്നും, എന്നാല്‍ മാപ്പുനല്കിക്കൊണ്ട് നന്മ വരുത്തുന്നത് ദൈവത്തിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹാമാണെന്നും അത് പഠിപ്പിക്കുന്നു.

ജൽസ സാലാന ജർമനി – മസീഹ് മൗഊദ്(അ) മുന്നോട്ടുവച്ച ലക്ഷ്യങ്ങളുടെ പൂർത്തീകരണം

പൂര്‍ണമായ വിശ്വസ്തതയോടെ ഈ ജല്‍സയില്‍ പങ്കെടുക്കുകയാണെങ്കില്‍ ഇത് പരിശുദ്ധി കൈവരിക്കാനുള്ള ഒരു മാര്‍ഗ്ഗമാകുന്നു

തിരുനബിചരിത്രം: ബനൂ മുസ്തലിഖ് സൈനിക നീക്കവും, ഒരു ഗുരുതരമായ അപവാദവും

മുന്‍കാലങ്ങളില്‍ ആളുകള്‍ കൂടെ നടക്കുമ്പോള്‍ ഭാര്യമാരില്‍ നിന്ന് അകലം പാലിക്കുമായിരുന്നു, ചിലര്‍ ഇന്നും ഇത് ചെയ്യുന്നു. അതിനാല്‍, തിരുനബി(സ)യുടെ ഈ മാതൃകയും അദ്ദേഹത്തിന്‍റെ ഈ നല്ല പെരുമാറ്റവും അവര്‍ക്ക് മാതൃകയാണ്

തിരുനബിചരിത്രം: ബനൂ മുസ്തലിഖ് യുദ്ധ നീക്കം

കപട വിശ്വാസികളായ കുറച്ചാളുകളുടെ കുതന്ത്രത്തിൽപ്പെട്ട് മുസ്‌ലിങ്ങൾ പരസ്പരം ഭിന്നിച്ച് യുദ്ധത്തിന്‍റെ അവസ്ഥ വരെ എത്തുകയുണ്ടായി. എന്നാൽ നബി(സ)യുടെ സന്ദർഭോചിതമായ ഇടപെടലൽ കൊണ്ടും വ്യക്തിപ്രഭാവത്താലും വലിയൊരു അപകടത്തിൽ നിന്നും മുസ്‌ലിങ്ങൾ രക്ഷപ്പെട്ടു.

യു.കെ വാർഷിക സമ്മേളനത്തിന്‍റെ അനുഗ്രഹങ്ങൾ – യഥാർത്ഥ ഇസ്‌ലാമിന്‍റെ പ്രതിഫലനം

എല്ലാ വളണ്ടിയർമാരും അതിഥികളെ നിസ്വാര്‍ത്ഥമായി സേവിക്കുമ്പോൾ ജമാഅത്തിന്‍റെ സന്ദേശം നിശബ്ദമായി പ്രചരിക്കുന്നതിന് അത് കാരണമാകുന്നു

ജൽസ സാലാന യു.കെയിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗനിർദേശം

വാഗ്ദത്ത മസീഹ്(അ)ന്‍റെ ആഗ്രഹങ്ങൾക്കനുസൃതമായിസ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം സ്ഥാപിക്കാൻ എല്ലാവരും പരിശ്രമിക്കേണ്ടതാണ്.

തിരുനബിചരിത്രം: ബനൂ മുസ്തലിഖിലേക്കിലുള്ള യുദ്ധനീക്കം

അല്ലാഹുവല്ലാതെ മറ്റാരും നബിതിരുമേനി(സ)ക്ക് ഈ കാര്യം അറിയിച്ച് കൊടുക്കാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം പ്രഭാവിതനാവുകയും തന്‍റെ രണ്ട് ആണ്‍ മക്കളോടൊപ്പം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

ബനൂ മുസ്തലിഖിലേക്കുള്ള സൈനിക നീക്കവും,  മുഹറത്തിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങളും

ബനൂ മുസ്തലിഖിന്‍റെ തലവൻ ഹാരിസ് ബിൻ അബീ ദർറാർ തന്‍റെ ജനങ്ങളെയും മറ്റ് അറബികളെയും നബി(സ)ക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും അവരെ അതിന് വേണ്ടി ഒരുക്കുകയും ചെയ്തിരുന്നു.

തിരുനബിചരിത്രം: ബദ്‌റുൽ മൗഇദ്, ദൂമത്തുൽ ജന്ദൽ യുദ്ധനീക്കങ്ങൾ

രാജ്യത്ത് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടായ ആദ്യത്തെ യുദ്ധനീക്കമായിരുന്നു ഇത്. ദൂമ നിവാസികള്‍ക്ക് മുസ്‌ലിംങ്ങളുമായി യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല

തിരുനബിചരിത്രം: ബനൂനദീര്‍ കോട്ടകളുടെ ഉപരോധം

അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കോട്ടകൾ ജയിച്ചടക്കുക എന്നത് വളരെ പ്രയാസമേറിയതും കഠിനവുമായിരുന്നു എന്ന് മാത്രമല്ല ഒരു നീണ്ട ഉപരോധം തന്നെ ആവശ്യമായിരുന്നു

തിരുനബിചരിത്രം: ബനൂനദീർ ഗോത്രത്തിന്‍റെ വഞ്ചന

ഒരു ജൂതൻ തൗറാത്ത് കൊണ്ട് സത്യം ചെയ്ത് പറഞ്ഞു, പ്രവാചകൻ(സ)ക്ക് നിങ്ങളുടെ ഗൂഢാലോചനയെക്കുറിച്ച് തീര്‍ച്ചയായും അറിവ് ലഭിച്ചിട്ടുണ്ടാകും. തീര്‍ച്ചയായും മുഹമ്മദ്(സ) ദൈവത്തിന്‍റെ പ്രവാചകനാണെന്നും പ്രവാചകകുല ശ്രേഷ്ഠനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു