ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബി ചരിത്രം: ബനൂ ഖുറൈളയുടെ വഞ്ചനയ്ക്ക് ശേഷം പുറപ്പെടുവിച്ച വിധി

ബനൂ നദീറിന്‍റെ തലവൻ ഹുയ്യയ് പറഞ്ഞു: അല്ലയോ മുഹമ്മദ്(സ), താങ്കളെ എതിർത്തതിൽ എനിക്ക് ഖേദമില്ല. എന്നിരുന്നാലും, ദൈവത്തെ ഉപേക്ഷിക്കുന്നവൻ ദൈവത്താൽ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം.

മസ്ജിദ് ഫസ്ല്‍ : ലണ്ടനിലെ ആദ്യത്തെ പള്ളി

ദൈവത്തെ ആരാധിക്കുന്നതിലും അവന്‍റെ കല്‍പ്പനകള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്‍റെ സൃഷ്ടികളെ സേവിക്കുന്നതിലുമാണ് നമ്മുടെ നിലനില്‌പ്പെന്ന വസ്തുതയിലേക്ക് നാം നമ്മുടെ ഭാവി തലമുറയെ ഉദ്‌ബോധിപ്പിക്കേണ്ടതാണ്.

തിരുനബിചരിത്രം: കിടങ്ങ് യുദ്ധവും ബനൂ ഖുറൈളക്കെതിരെയുള്ള സൈനീക നീക്കവും

ആ വ്യക്തി നബിതിരുമേനി[സ]യോട് പറഞ്ഞു. താങ്കൾ ആയുധങ്ങൾ അഴിച്ചുവെച്ചിട്ടുണ്ടാകാം. എന്നാൽ മലക്കുകൾ അഴിച്ചുവെച്ചിട്ടില്ല. താങ്കൾ ബനൂ ഖുറൈളയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്.

തിരുനബിചരിത്രം: കിടങ്ങ് യുദ്ധം

യുദ്ധത്തിൽ ഉണ്ടായ ക്ഷീണവും ഐക്യത്തിലുണ്ടായ വിള്ളലും ആദ്യമേ തന്നെ അവിശ്വാസികളുടെ ഹൃദയങ്ങളെ ദുർബലമാക്കിയിരുന്നു. പിന്നീടുണ്ടായ ശക്തമായ കൊടുങ്കാറ്റിന്‍റെ പ്രത്യാഘാതങ്ങൾ അവർക്ക് ഏറ്റ മറ്റൊരു പ്രഹരമായിരുന്നു. അതിനെ താങ്ങാൻ അവർക്ക് സാധിച്ചില്ല.

തിരുനബിചരിതം: കിടങ്ങ് യുദ്ധം

രാത്രിയിൽ കാവൽ നിന്ന സമയത്ത് തിരുനബി(സ)ക്ക് കഠിനമായ തണുപ്പ് അനുഭവപ്പെടുമ്പോൾ, ശരീരം ചൂടാകുന്നത് വരെ അദ്ദേഹം തന്‍റെ കൂടാരത്തിനുള്ളിലേക്ക് പോവുകയും, അതിനുശേഷം അദ്ദേഹം വീണ്ടും ഡ്യൂട്ടിയിൽ ഹാജരാവുകയും ചെയ്തിരുന്നു.

ജുമുഅ ഖുത്ബ

അവിശ്വാസികളുടെ സൈന്യം മദീനയില്‍ എത്തിയപ്പോൾ, തങ്ങളുടെ മുമ്പിൽ ഒരു കിടങ്ങ് തടസ്സമായി നില്ക്കുന്നത് കാണുകയാൽ, എല്ലാവരും അമ്പരക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. അതിനാൽ, കിടങ്ങിനപ്പുറം സമതലത്തിൽ ക്യാമ്പ് ചെയ്യാൻ അവർ നിർബന്ധിതരായി.

തിരുനബിചരിത്രം: കിടങ്ങ് യുദ്ധം

ശത്രുസൈന്യത്തെ ചെറുക്കുന്നതിനായി മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കാന്‍ തീരുമാനിക്കപ്പെട്ടു. ഈ അവസരത്തില്‍ ഇസ്‌ലാമിന് ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന നേട്ടങ്ങളെ സംബന്ധിച്ച് പ്രവാചകന്‍(സ)ക്ക് ദൃഷ്ടാങ്ങളും ലഭിക്കുകയുണ്ടായി.

തിരുനബിചരിത്രം: കിടങ്ങ് യുദ്ധത്തിന് മുന്നോടിയായ സംഭവങ്ങള്‍

സമ്പൂർണ തയ്യാറെടുപ്പിനുശേഷം, മുസ്‌ലീങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെ മഹാപ്രളയത്തെ പോലെ അറേബ്യൻ മരുഭൂമിയിലെ ഈ രക്തദാഹികളായ മൃഗങ്ങൾ മദീനയിലേക്ക് ഒഴുകി. മുസ്‌ലിംങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുന്നത് വരെ മടങ്ങിവരില്ലെന്ന് അവർ തീരുമാനിച്ചു

തിരുനബിചരിത്രം: ഇഫ്ക്ക് സംഭവം അഥവാ ഒരു ഗുരുതരമായ അപവാദം

നബിതിരുമേനി(സ)യും പ്രവാചകന്മാരും തങ്ങള്‍ അദൃശ്യ കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരാണ് എന്ന് ഒരിക്കലും വാദിച്ചിട്ടില്ല. അദൃശ്യകാര്യങ്ങളെക്കുറിച്ച് അറിവ് ഉണ്ടാവുക ദൈവീകഗുണത്തില്‍ പെട്ടതാണ്

ജൽസ സാലാന ജർമനി – മസീഹ് മൗഊദ്(അ) മുന്നോട്ടുവച്ച ലക്ഷ്യങ്ങളുടെ പൂർത്തീകരണം

പൂര്‍ണമായ വിശ്വസ്തതയോടെ ഈ ജല്‍സയില്‍ പങ്കെടുക്കുകയാണെങ്കില്‍ ഇത് പരിശുദ്ധി കൈവരിക്കാനുള്ള ഒരു മാര്‍ഗ്ഗമാകുന്നു

വാഗ്ദത്ത മസീഹിന് അല്ലാഹുവിനോടുള്ള അചഞ്ചല സ്നേഹം

ജനങ്ങള്‍ സന്തോഷവേളകളില്‍ സ്വര്‍ണവളകള്‍ ധരിക്കുന്നു. എന്നാല്‍ താന്‍ അല്ലാഹുവിന് വേണ്ടി ഇരുമ്പ് വളകള്‍ (വിലങ്ങുകള്‍) അണിയാന്‍ തയ്യാറാണെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു.

തിരുനബി(സ)ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം

വാസ്തവത്തിൽ, ദൈവസ്നേഹം നേടിയെടുക്കാനായി തിരുനബി(സ) കടന്നുപോയ യാതനയും മാനവകുലത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വേദനയുമാണ് ദൈവസ്നേഹത്തെ അദ്ദേഹത്തിലേക്ക് ആകർഷിച്ചത്.

ദൈവത്തിലേക്കുള്ള ക്ഷണം : വിശുദ്ധ ഖുര്‍ആന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

പ്രത്യേക വാക്കുകളുടെയോ വാക്യങ്ങളുടെയോ നിഘണ്ടുപരമായ വിശകലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സംവാദങ്ങളിൽ ഏർപ്പെടുന്നത് ഒരു പ്രയോജനവും നൽകില്ല. പകരം, ലോകമെമ്പാടും ഇസ്‌ലാമിന്‍റെ ശ്രേഷ്ഠത സ്ഥാപിക്കുക എന്നതാണ് നമ്മുടെ ഏക ലക്ഷ്യം

പരിശുദ്ധ പ്രവാചകൻ: മനുഷ്യ കുലത്തിനുള്ള ഉത്തമ മാതൃക

ഒരു സമൂഹം മുഴുവൻ ഒന്നടങ്കം ഒരാളുടെ മഹത്വത്തെ കുറിച് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത ഒരു ചരിത്രം നബിതിരുമേനി(സ)യുടെ കാര്യത്തിലല്ലാതെ വേറെ എവിടെയുമില്ല.

തിരുനബിചരിത്രം: തബൂക്ക് യുദ്ധാനന്തരം നടന്ന സംഭവങ്ങൾ

തബൂക്ക് യുദ്ധവും മടക്കയാത്രയും അങ്ങേയറ്റം വിജയകരമായിരുന്നു. ഇസ്ലാമിന്റെ വിജയവാർത്ത അതിവേഗം പ്രചരിക്കുകയും അറേബ്യയിലുടനീളം ഇസ്ലാമിന്റെ പതാക ഉയർത്തപ്പെടുകയും ചെയ്തു.

തിരുനബിചരിത്രം: തബൂക്ക് യുദ്ധത്തെ തുടർന്നുള്ള സംഭവങ്ങള്‍

സത്യം പറഞ്ഞത് കൊണ്ടാണ് താൻ പൊറുക്കപ്പെട്ടതെന്നും, അതിനാൽ ജീവിതത്തിലുടനീളം സത്യം മാത്രം പറയുക എന്നത് തൻ്റെ പശ്ചാത്താപത്തിന്റെ ഭാഗമാണെന്നും കഅ്ബ്(റ) പറഞ്ഞു.

തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍

തിരുനബി(സ) പ്രസ്താവിച്ചു: അവർ തങ്ങളുടെ വീടുകളിൽ വെച്ച് നടത്തിയ പ്രാർത്ഥനകൾ, ആയുധങ്ങൾ പ്രയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു

തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രക്കിടയിലെ സംഭവങ്ങള്‍

കളവ് പറയൽ വലിയ പാപങ്ങളിൽ ഒന്നാണെന്നും ഹൃദയത്തിൻ്റെ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും സൂക്ഷ്മതയാണ് ഏറ്റവും വലിയ വിഭവമെന്നും ഹൃദയങ്ങളിൽ ദൃഢത സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല വാക്കെന്നും പ്രവാചകന്‍ ﷺ പറഞ്ഞു

സാമ്പത്തിക ത്യാഗം മുഖേനയുള്ള ദൈവാനുഗ്രഹങ്ങള്‍ – തഹ്‌രീകെ ജദീദിന്റെ 92-ാം വര്‍ഷ വിളംബരം

യഥാര്‍ഥത്തില്‍ നിസ്സാരം എന്ന് തോന്നുന്ന ഈ ചെറിയ ത്യാഗങ്ങളിലൂടെയാണ് ലോകമെമ്പാടും ഈ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാര്യത്തിനായി ബില്യണ്‍ കണക്കിന് പണം ചെലവഴിക്കുന്ന ആളുകളേക്കാള്‍ എത്രയോ വലുതാണ് ജമാഅത്തിന്റെ വിജയം