ജുമുഅ ഖുത്ബ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

തിരുനബിചരിത്രം: മക്കയിലേക്കുള്ള ജൈത്രയാത്ര

മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബി(സയുടെ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു.

തിരുനബിചരിത്രം: മക്കാ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ; ഇസ്‌റായേൽ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പ്രാർത്ഥനകൾക്കുള്ള ആഹ്വാനം

അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് – മറ്റ് മാർഗമേതുമില്ല.

സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളോട് പ്രതികരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍

തെറ്റായ രീതിയിൽ പ്രതികരിച്ച് കൊണ്ട് ജമാഅത്തിനെ സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ നാം കാരണക്കാരാകരുത്.

ഖിലാഫത്ത്: ലോകരക്ഷക്കുള്ള ഏക മാര്‍ഗ്ഗം

എന്തുതന്നെ എതിർപ്പുകൾ ഉണ്ടായിട്ടും അഹ്‌മദിയ്യത്തിന്‍റെ പുരോഗതി ഒരിക്കലും നിലച്ചിട്ടില്ല എന്ന് മാത്രമല്ല ഖിലാഫത്തിന് അസാധാരണമായ തിളക്കം കരസ്ഥമായി.

തിരുനബിചരിത്രം: മക്കാ വിജയത്തിന്‍റെ പശ്ചാത്തലം; ഒരു രക്തസാക്ഷിയെ കുറിച്ചുള്ള അനുസ്മരണം

‘ഖുർആൻ നിനക്ക് നിയമമാക്കി കൽപ്പിച്ചവൻ തീർച്ചയായും നിന്നെ പ്രത്യാഗമന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുന്നവനാണ്’ (വിശുദ്ധ ഖുർആൻ, 28:86)

തിരുനബിചരിത്രം: രണ്ട് സൈനീക നീക്കങ്ങള്‍; രണ്ട് പുണ്യാത്മാക്കളെ കുറിച്ചുള്ള അനുസ്മരണം

അദ്ദേഹം അറിവിന്‍റെ ഒരു സമുദ്രമായിരുന്നു . അദ്ദേഹത്തിന്‍റെ ജീവിതം നിർവചിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങളിലൂടെയാണ്. വിശ്രമം എന്ന വാക്ക് അദ്ദേഹത്തിന്‍റെ നിഘണ്ടുവിൽ ഇല്ലായിരുന്നു.

തിരുനബിചരിത്രം: വിവിധ സൈനിക നീക്കങ്ങള്‍

മുഅ്ത്ത യുദ്ധത്തില്‍ 3000 മുസ്‌ലീങ്ങളും 2 ലക്ഷം റോമാക്കാരും തമ്മില്‍ ഏറ്റുമുട്ടി. മുസ്‌ലീങ്ങള്‍ക്ക് യുദ്ധമുതലുകള്‍ ലഭിച്ചിരുന്നു എന്നത് അവരുടെ വിജയത്തിന്‍റെ വ്യക്തമായ തെളിവാണ്.

തിരുനബി ചരിത്രം: മുഅ്ത്ത യുദ്ധം

ശത്രുക്കൾ പൂർണ്ണമായ രീതിയിൽ മുസ്‌ലിങ്ങളെ വളഞ്ഞിരുന്നു, ഇത്തരം സാഹചര്യത്തിൽ മുസ്‌ലീങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നത് തന്നെ ഒരു വിജയമായിരുന്നു.

തിരുനബി ചരിത്രം: ഖൈബർ യുദ്ധത്തിന് ശേഷമുള്ള വിവിധ യുദ്ധനീക്കങ്ങൾ

ബനൂ ഹവാസിൻ വിഭാഗക്കാർ ഇസ്‌ലാമിന്‍റെ ശത്രുക്കൾക്ക് സഹായം നൽകുന്നുണ്ടെന്നും അവർ ഇസ്‌ലാമിന്‍റെ സഖ്യകക്ഷികളെ കൊള്ളയടിച്ച് ഒളിച്ചിരിക്കുകയാണെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രവാചകന്‍(സ) അവര്‍ക്കെതിരെ ശുജാഅ്‌(റ)ന്‍റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയക്കുകയുണ്ടായി.

തിരുനബി ചരിത്രം: ഖൈബർ യുദ്ധത്തെ തുടര്‍ന്നുള്ള വിവിധ യുദ്ധനീക്കങ്ങൾ

ഇന്ന് പുരോഹിതർ മുസ്‌ലീങ്ങളുടെ വിശ്വാസം സ്ഥിരീകരിക്കാൻ അവരുടെ ഹൃദയം തുറന്നു നോക്കിയത് പോലെയാണ് പെരുമാറുന്നത്. ഇത്തരത്തിൽ അഹ്‌മദികളെ ശഹീദാക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അല്ലാഹു അവരെ വേഗത്തിൽ ശിക്ഷിക്കട്ടെ.

നബിതിരുമേനിയുടെ (സ) കാരുണ്യവും ഉദാരതയും

തന്റെ പക്കലുള്ള സമ്പത്ത് താൻ ഒരിക്കലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കില്ലെന്നും, യാചനയിൽ നിന്ന് വിട്ടുനിൽക്കുന്നവനെ അല്ലാഹു സംരക്ഷിക്കുമെന്നും നബിതിരുമേനി(സ) അരുളി.

മുഹമ്മദ് നബിതിരുമേനി ﷺ യുടെ വിനയത്തിന്റെ മാതൃക പിന്തുടരുന്നതിൽ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ മികവ്

ആരാണ് ശ്രേഷ്ഠനെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന ശീലം ആ വ്യക്തിയെ നശിപ്പിക്കും… നിങ്ങളെക്കാൾ താഴ്ന്നവർ എന്ന് കരുതാതെ, അവരോട് വിനയത്തോടെ പെരുമാറുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ശ്രേഷ്ഠൻ.

തിരുനബി(സ)യുടെ വിനയത്തിന്റെ മാതൃക പിൻപറ്റുന്നതിൽ വാഗ്ദത്ത മസീഹ്(അ) കാണിച്ച ഉജ്ജ്വലമായ രീതി

ഉയർന്നു നിൽക്കുന്ന ഒരു പർവ്വതം തകർന്നടിഞ്ഞ് നിലംപതിക്കുന്നത് പോലെ ഒരാൾ സ്വന്തം അഹങ്കാരത്തെ തച്ചുടയ്ക്കണം. ഈ രീതിയിൽ, തന്റെ അഹങ്കാരത്തിന്റെയും മേൽക്കോയ്മയുടെയും എല്ലാ ചിന്തകളെയും ഇല്ലാതാക്കേണ്ടതുണ്ട്.

പ്രവാചകൻ മുഹമ്മദ്‌(സ) വിനയം പ്രകടിപ്പിക്കുന്നതിൽ കാണിച്ച ഉന്നതമായ മാതൃക

ഈ ലോകത്തിലെ സുഖസൗകര്യങ്ങളില്‍ തനിക്ക് താല്പര്യമില്ലെന്നും, അല്‍പനേരം ഒരു മരത്തണലിൽ വിശ്രമിച്ച് വീണ്ടും യാത്രതുടരാന്‍ നില്ക്കുന്ന ഒരു യാത്രക്കാരനെ പോലെയാണ് താനെന്നാണ് നബി തിരുമേനി(സ) പറയാറുണ്ടായിരുന്നത്.

പ്രവാചകൻ മുഹമ്മദ്(സ)യുടെ  അസാധാരണമായ വിനയം

മുഹമ്മദ് (സ) എന്ന നാമത്തിൽ അന്തർലീനമായിരിക്കുന്നത് പ്രിയങ്കരനായിരിക്കുക (മഹബൂബിയ്യത്ത്) എന്ന ഗുണമാണ്; എന്തെന്നാൽ എല്ലാ പ്രശംസനീയമായ ഉൽകൃഷ്ട ഗുണങ്ങളും തികഞ്ഞ സൗന്ദര്യവും ഉൾക്കൊള്ളുന്നതിന് പ്രൗഢിയും ഗാംഭീര്യവും ആദരവും മഹിമയും ആവശ്യമാണ്

വാഗ്ദത്ത മസീഹ് (അ)-ന്റെ ഉന്നത നിലവാരത്തിലുള്ള സത്യസന്ധത

അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി സത്യത്തിൽ ഉറച്ചുനിൽക്കുന്നത് വഴി താൻ ശിക്ഷിക്കപ്പെട്ടാലും തനിക്ക് പരാതിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞു.

വാഗ്ദത്ത മസീഹ്(അ)ന്റെ സത്യസന്ധതയുടെ മാതൃക

“സത്യാന്വേഷിയായ ഒരാളുടെ ചിന്താഗതിയോടെ നിങ്ങൾ എന്റെ ജീവിതത്തിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ, സർവ്വശക്തനായ ദൈവം എന്നെ എപ്പോഴും കളവ് എന്ന മാലിന്യത്തിൽ നിന്ന് സംരക്ഷിച്ചിട്ടുണ്ട് എന്നതിനുള്ള തെളിവ് നിങ്ങൾക്ക് കാണാൻ സാധിക്കും”- വാഗ്ദത്ത മസീഹ്(അ)

അസത്യമെന്ന തിന്മയ്‌ക്കെതിരെയുള്ള ജാഗ്രത

ഒരാള്‍ താന്‍ കേട്ട കാര്യങ്ങള്‍ യാതൊരു പരിശോധനയും കൂടാതെ, അതേപടി മറ്റുള്ളവരോട് പറയുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് പ്രവാചകന്‍ മുഹമ്മദ്‌(സ) പഠിപ്പിച്ചിരിക്കുന്നു.

പരിശുദ്ധ പ്രവാചകൻ(സ) – സത്യസന്ധതയുടെ ഉത്തമ മാതൃക

സത്യസന്ധത, ദയ, അനുകമ്പ, വിശ്വസ്തത, നീതി എന്നിങ്ങനെ മനുഷ്യരിൽ സ്വാഭാവികമായി കാണപ്പെടുന്ന എല്ലാ ഗുണങ്ങളും ശരിയായ സമയത്തും ശരിയായ സ്ഥാനത്തും പ്രകടിപ്പിക്കപ്പെടുമ്പോഴാണ് അത് യഥാർത്ഥ ധാർമ്മികതയായി മാറുന്നത്.