ജുമുഅ ഖുത്ബ
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ ജുമുഅ ഖുത്ബകളുടെ സംഗ്രഹങ്ങള്‍

ജൽസ സാലാന: ആതിഥ്യമര്യാദ എന്ന വിശ്വാസത്തിന്റെ ഉത്തമ അടയാളം
അതിഥികളുടെ വികാരങ്ങൾ വളരെ മൃദുലമായിരിക്കുമെന്നും അതിനാൽ അവരെ വളരെ ശ്രദ്ധയോടെ വേണം സൽക്കരിക്കാനെന്നും വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി.

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും
മതപരമായ കാര്യങ്ങളിലെ എതിർപ്പുകൾ സഹിക്കാൻ വാഗ്ദത്ത മസീഹിന്(അ) സാധിക്കുമായിരുന്നില്ലെങ്കിലും, ഭൗതികമായ കാര്യങ്ങളിലെ എതിർപ്പുകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു പതിവ്.

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും
ഭൗതിക വ്യാപാരികൾ തങ്ങളുടെ സമ്പാദ്യത്തിൽ ഭരമേൽപ്പിക്കുമ്പോൾ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ദൈവത്തിലായിരുന്നു പൂർണമായി ഭരമേൽപ്പിച്ചിരുന്നത്.

വാഗ്ദത്ത മസീഹിന്റെ(അ) അതുല്യമായ ഉദാരത
വാഗ്ദത്ത മസീഹ്(അ) ജോലി ചെയ്തിരുന്ന കാലത്ത് വരുമാനത്തിൽ നിന്ന് അത്യാവശ്യമായിട്ടുള്ളത് മാത്രം മാറ്റിവെച്ചുകൊണ്ട് ബാക്കി വരുന്ന തുക വിധവകൾക്കും ആവശ്യക്കാർക്കും വിതരണം ചെയ്യുമായിരുന്നു.

നബിതിരുമേനിയുടെ (സ) കാരുണ്യവും ഉദാരതയും
തന്റെ പക്കലുള്ള സമ്പത്ത് താൻ ഒരിക്കലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കില്ലെന്നും, യാചനയിൽ നിന്ന് വിട്ടുനിൽക്കുന്നവനെ അല്ലാഹു സംരക്ഷിക്കുമെന്നും നബിതിരുമേനി(സ) അരുളി.

തിരുനബി ചരിത്രം : നബിതിരുമേനിയുടെ സമാനതകളില്ലാത്ത ദാനശീലം
വിശ്വാസവും പിശുക്കും ഒരു വ്യക്തിയിൽ ഒരുമിച്ച് നിലനിൽക്കുകയില്ല എന്ന് വിശുദ്ധ പ്രവാചകൻ (സ) പറഞ്ഞു

മുഹമ്മദ് നബിതിരുമേനി ﷺ യുടെ വിനയത്തിന്റെ മാതൃക പിന്തുടരുന്നതിൽ ഹദ്റത്ത് മസീഹ് മൗഊദ് (അ) ന്റെ മികവ്
ആരാണ് ശ്രേഷ്ഠനെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന ശീലം ആ വ്യക്തിയെ നശിപ്പിക്കും… നിങ്ങളെക്കാൾ താഴ്ന്നവർ എന്ന് കരുതാതെ, അവരോട് വിനയത്തോടെ പെരുമാറുകയും അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ശ്രേഷ്ഠൻ.

തിരുനബി(സ)യുടെ വിനയത്തിന്റെ മാതൃക പിൻപറ്റുന്നതിൽ വാഗ്ദത്ത മസീഹ്(അ) കാണിച്ച ഉജ്ജ്വലമായ രീതി
ഉയർന്നു നിൽക്കുന്ന ഒരു പർവ്വതം തകർന്നടിഞ്ഞ് നിലംപതിക്കുന്നത് പോലെ ഒരാൾ സ്വന്തം അഹങ്കാരത്തെ തച്ചുടയ്ക്കണം. ഈ രീതിയിൽ, തന്റെ അഹങ്കാരത്തിന്റെയും മേൽക്കോയ്മയുടെയും എല്ലാ ചിന്തകളെയും ഇല്ലാതാക്കേണ്ടതുണ്ട്.

പ്രവാചകൻ മുഹമ്മദ്(സ) വിനയം പ്രകടിപ്പിക്കുന്നതിൽ കാണിച്ച ഉന്നതമായ മാതൃക
ഈ ലോകത്തിലെ സുഖസൗകര്യങ്ങളില്‍ തനിക്ക് താല്പര്യമില്ലെന്നും, അല്‍പനേരം ഒരു മരത്തണലിൽ വിശ്രമിച്ച് വീണ്ടും യാത്രതുടരാന്‍ നില്ക്കുന്ന ഒരു യാത്രക്കാരനെ പോലെയാണ് താനെന്നാണ് നബി തിരുമേനി(സ) പറയാറുണ്ടായിരുന്നത്.

പ്രവാചകൻ മുഹമ്മദ്(സ)യുടെ അസാധാരണമായ വിനയം
മുഹമ്മദ് (സ) എന്ന നാമത്തിൽ അന്തർലീനമായിരിക്കുന്നത് പ്രിയങ്കരനായിരിക്കുക (മഹബൂബിയ്യത്ത്) എന്ന ഗുണമാണ്; എന്തെന്നാൽ എല്ലാ പ്രശംസനീയമായ ഉൽകൃഷ്ട ഗുണങ്ങളും തികഞ്ഞ സൗന്ദര്യവും ഉൾക്കൊള്ളുന്നതിന് പ്രൗഢിയും ഗാംഭീര്യവും ആദരവും മഹിമയും ആവശ്യമാണ്

തിരുനബിചരിത്രം: ഖുര്‍ത്ത യുദ്ധം
സുമാമ പറഞ്ഞു, ‘അല്ലയോ അല്ലാഹുവിന്‍റെ ദൂതരെ! താങ്കളും താങ്കളുടെ മതവും താങ്കളുടെ പട്ടണവും എനിക്ക് ഈ ലോകത്ത് വെച്ച് ഏറ്റവും വെറുക്കപ്പെട്ടവയായിരുന്നു. എന്നാൽ ഇന്ന് താങ്കളും താങ്കളുടെ മതവും താങ്കളുടെ പട്ടണവും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു’.

തിരുനബിചരിത്രം: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കുള്ള മറുപടികൾ
ഈ സന്ധിയിൽ കക്ഷിയായിരുന്ന മക്കയിലെ ഖുറൈശികൾ നബിതിരുമേനി[സ] സന്ധിക്കെതിരെ പ്രവർത്തിച്ചു എന്ന് ആക്ഷേപിച്ചിട്ടില്ല എന്നിരിക്കെ 1300 വർഷങ്ങൾക്ക് ശേഷമുള്ള, വിവിധ സൂക്ഷമ കാര്യങ്ങളെ കുറിച്ചോ അന്നുണ്ടായിരുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലങ്ങളെ കുറിച്ചോ പൂർണമായ അറിവില്ലാത്ത ഇവർക്ക് ആക്ഷേപം ഉന്നയിക്കാനുള്ള എന്ത് അവകാശമാണുള്ളത്.

തിരുനബിചരിത്രം: ഹുദൈബിയ സന്ധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍
കഅ്ബയുടെ പേരിൽ ഖുറൈശികൾ ആവശ്യപ്പെടുന്നതെന്തും സ്വീകരിക്കുമെന്നും ഹറമിന്‍റെ ആദരവ് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നുമുള്ള പ്രതിജ്ഞ നബിതിരുമേനി(സ) പൂർണ്ണ വിശ്വസ്തതയോടെ നിറവേറ്റി.

തിരുനബിചരിത്രം: ഹുദൈബിയ സന്ധി സംബന്ധിച്ച ചര്‍ച്ചകളുടെ ആരംഭം
തിരുനബി(സ) സ്വഹാബികളോട് പറഞ്ഞു: “വരൂ, നിങ്ങളുടെ കൈ എന്‍റെ കൈയ്യിൽ വയ്ക്കുക. പിന്തിരിഞ്ഞോടുകയില്ലെന്നും വേണ്ടി വന്നാൽ ജീവത്യാഗത്തിനും തങ്ങൾ തയ്യാറാണെന്നും പ്രതിജ്ഞ ചെയ്യുക.

തിരുനബിചരിത്രം: ഹുദൈബിയ സന്ധി
തീർച്ചയായും നാം നിനക്ക് സ്പഷ്ടമായൊരു വിജയം നൽകിയിരിക്കുന്നു. മുൻപും പിമ്പുമുള്ള നിന്‍റെ ന്യൂനതകളെ അല്ലാഹു നിന്നിൽ നിന്ന് മറക്കുന്നതിനും നിന്‍റെ മേൽ അവന്‍റെ അനുഗ്രഹത്തെ പൂർത്തീകരിക്കുന്നതിനും നിന്നെ നേർമാർഗ്ഗത്തിൽ നയിക്കുന്നതിനും, അല്ലാഹു നിനക്ക് പ്രബലമായ സഹായം നൽകുന്നതിനും വേണ്ടിയാണിത്.

ധനത്യാഗത്തിലൂടെയുള്ള ആത്മീയവിജയം: തഹ്‌രീകെ ജദീദിന്‍റെ യഥാര്‍ഥ സാരം
ലോകം ഭൗതിക വിഭവങ്ങള്‍ക്കും, സാമ്പത്തിക നേട്ടങ്ങൾക്കും, ധനസമ്പാദനത്തിനും വേണ്ടി പരക്കം പായുമ്പോൾ, അഹ്‌മദികൾ ധനത്യാഗത്തിൽ നിർവൃതി കണ്ടെത്തുന്നവരായി മാറുന്നു.

തിരുനബി ചരിത്രം: ബനൂ ഖുറൈളയുടെ ശിക്ഷയെ സംബന്ധിച്ച ആക്ഷേപങ്ങൾക്കുള്ള മറുപടി
ശത്രുവിന്‍റെ ജീവന് വേണ്ടി സ്വയം ആത്മഹത്യ ചെയ്യുന്ന ഏതെങ്കിലും സമൂഹം ഉണ്ടോ.? ഇല്ലെങ്കിൽ, തങ്ങളുടെ ശത്രുവിനെ ജീവനോടെ നിലനിർത്താൻ വേണ്ടി സ്വയം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കാത്തതിന്‍റെ പേരിൽ മുസ്‌ലിങ്ങളെ കുറ്റക്കാരായി കണക്കാക്കാനാവില്ല.

തിരുനബി ചരിത്രം: ബനൂ ഖുറൈളയുടെ വഞ്ചനയ്ക്ക് ശേഷം പുറപ്പെടുവിച്ച വിധി
ബനൂ നദീറിന്‍റെ തലവൻ ഹുയ്യയ് പറഞ്ഞു: അല്ലയോ മുഹമ്മദ്(സ), താങ്കളെ എതിർത്തതിൽ എനിക്ക് ഖേദമില്ല. എന്നിരുന്നാലും, ദൈവത്തെ ഉപേക്ഷിക്കുന്നവൻ ദൈവത്താൽ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം.

മസ്ജിദ് ഫസ്ല്‍ : ലണ്ടനിലെ ആദ്യത്തെ പള്ളി
ദൈവത്തെ ആരാധിക്കുന്നതിലും അവന്‍റെ കല്‍പ്പനകള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്‍റെ സൃഷ്ടികളെ സേവിക്കുന്നതിലുമാണ് നമ്മുടെ നിലനില്‌പ്പെന്ന വസ്തുതയിലേക്ക് നാം നമ്മുടെ ഭാവി തലമുറയെ ഉദ്‌ബോധിപ്പിക്കേണ്ടതാണ്.

തിരുനബിചരിത്രം: കിടങ്ങ് യുദ്ധവും ബനൂ ഖുറൈളക്കെതിരെയുള്ള സൈനീക നീക്കവും
ആ വ്യക്തി നബിതിരുമേനി[സ]യോട് പറഞ്ഞു. താങ്കൾ ആയുധങ്ങൾ അഴിച്ചുവെച്ചിട്ടുണ്ടാകാം. എന്നാൽ മലക്കുകൾ അഴിച്ചുവെച്ചിട്ടില്ല. താങ്കൾ ബനൂ ഖുറൈളയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തേണ്ടതുണ്ട്.


